കടുത്തുരുത്തി: ഞീഴുര്‍, കുറവിലങ്ങാട,് കടുത്തുരുത്തി പഞ്ചയത്തുകളില്‍ വലിയ മലകള്‍ ഇടിച്ചുനിരത്തി മണ്ണ് മാഫിയ വിലസുന്നു. പാടങ്ങളും മണ്ണിട്ടുമുടി ന്നു. പത്ത് സെന്റ് സ്ഥലത്തെ മണ്ണ് മാറ്റി വീട് പണിയുന്നതിനുള്ള നിയമത്തിലെ പഴുത് മുതലാക്കിയാണ് ഉദ്ദ്യഗസ്ഥരും മണ്ണ് മാഫിയായും കൈകോര്‍ത്ത് വന്‍ മലകള്‍ പോലും ഇടിച്ച് നിരത്തുന്നത്. നാട്ടുകാരുടെ പരാതിപ്രകാരം കടുത്തുരുത്തി എസ്ഐ രാജിവിന്റെ നേതൃത്വത്തിലുള്ളപേലിസ് സംഘം സ്ഥലത്തെത്തിയെങ്കിലും ലോറികള്‍ പിടികുടാനായില്ല കടുത്തുരുത്തി പഞ്ചായത്തിലെ ആയാംകുടി പള്ളിത്താഴത്തുള്ള പാടശേഖരത്തിലാണ് മണ്ണടിച്ചുനികത്താന് ശ്രമിച്ചത് . നാട്ടുകാരുടെ ശക്തമായ പരാതിയെതുടര്‍ന്ന് വൈക്കം തഹസില്‍ ദാര്‍ അനില്‍കുമാര്‍, മുട്ടുചിറ വിലേജ് ആഫിസര്‍ സോമന്, കൃഷിഅഫിസര് പി.ആര്. സലിന് എന്നിവര്‍ സ്ഥലത്തെത്തി പാടശേഖരങ്ങള്‍ നികത്തുന്നത് കണ്ട് വിലയിരുത്തി. പാടം നികത്തുന്നന്നതിനുള്ള നിക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. മണ്ണ് കയറ്റിക്കൊണ്ട് വന്ന നാല് ടിപ്പറുകളും മണ്ണ് മറിച്ച് സ്ഥലം വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: