ചങ്ങനാശേരി: കേന്ദ്രഗവണ്മെന്റിന്റെ 2008-ലെ കാര്‍ഷിക കടാശ്വാസം എഴുതിതള്ളല്‍ പദ്ധതിയുടെ മറവില്‍ തൃക്കൊടിത്താനം സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ അഴിമതിയും സ്വജനപക്ഷപാതവും നടന്നുവെന്ന ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ തന്നെ അന്വേഷിക്കണമെന്ന് കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി വി. ദിലീപ് ഉത്തരവിട്ടു.
തൃക്കൊടിത്താനം പഞ്ചായത്ത് മുന്മെമ്പറായ എ.ജി സനല്‍കുമാര്‍ അഭിഭാഷകനായ ബോബന് റ്റി.തെക്കേല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
ബാങ്കിന്റെ പ്രസിഡന്റ് സതീഷ് ചന്ദ്രബോസും ബാങ്ക് മുന്‍ സെക്രട്ടറി രഘുകുമാറുമാണ് പ്രതികള്‍. ബാങ്കില്‍നിന്നും 152 പേര്‍ക്കാണ് കേന്ദ്രഗവണ്മെന്റിന്റെ കാര്‍ഷിക കടാശ്വാസപദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിച്ചത്. സ്വന്തമായി കൃഷിഭൂമി ഇല്ലാത്തവരെയും കൃഷിഭൂമിയുണ്ടെന്ന വ്യാജരേഖ നിര്‍മ്മിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും നാല് സെന്റും അഞ്ച് സെന്റുമുള്ളവര്ക്ക് കൂടുതല്‍ സ്ഥലം കൈവശമുണ്ടെന്ന് വ്യാജരേഖകള്‍ ചമച്ചും, സബ് രജിസ്റ്റാര്‍ ഓഫീസില്‍ ഗഹാന് രജിസ്റ്റര്‍ ചെയ്യാത്തവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും, സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയെന്നാണ് കേസ്സ്.
കോട്ടയം ജില്ലാ ബാങ്കില്‍നിന്നും തെങ്ങണ സബ്രജിസ്റ്റാര് ഓഫീസില്‍നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ ഹര്ജിക്കാരന് കോടതിയില്‍ ഹാജരാക്കി. വിജിലന്‍സിനുവേണ്ടി പ്രോസിക്യൂട്ടര്‍ രാജ്മോഹന്‍ ആര്.പിള്ള ഹാജരായി. ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: