കൊച്ചി: കാരണമില്ലാതെ കാര്യം ഉണ്ടാവുകയില്ല. ആകസ്മികം എന്നതില്ല. ഈ പ്രപഞ്ചത്തില്‍ സകലപ്രതിഭാസങ്ങളും കാര്യകാരണബന്ധത്തോടുകൂടിയതാണ്. ആകസ്മികതയെ അംഗീകരിച്ചാല്‍ ശാസ്ത്രങ്ങള്‍ക്കും തത്ത്വചിന്തകള്‍ക്കും സ്ഥാനമില്ല എന്നു മാത്രമല്ല അതു യുക്തിക്കു നിരക്കുകയുമില്ലന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷദ് വിചാരയജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
സമസ്തപ്രപഞ്ചത്തിന്റെയും കാരണമായിരിക്കുന്ന പരമസത്യത്തിനാണ് ശാസ്ത്രത്തില്‍ ബ്രഹ്മമെന്നു പറയുന്നത്. കാണപ്പെടുന്ന കാര്യങ്ങളിലൂടെ യുക്തിപൂര്‍വ്വം വിചാരം ചെയ്ത് സര്വ്വകാരണത്തെ കണ്ടെത്താനാണ് ഉപനിഷത്തുകള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഈ സത്യസാക്ഷാത്ക്കാരത്തിനുള്ള വിശേഷബുദ്ധിയാണ് മനുഷ്യന്റെ സവിശേഷത. ഈ സത്യത്തെ സ്വജീവിതത്തില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗം തപസാണ്. സ്വജീവിതത്തില്‍ സത്യാന്വേഷണമാകുന്ന തപസനുഷ്ഠിച്ച് കൃതാര്ത്ഥരാവാനുള്ള ഉപദേശങ്ങള്‍ ഋഷീശ്വരന്മാര് അനാദികാലമായി നമുക്ക് തന്നിരിക്കയാണ് സ്വാമിപറഞ്ഞു. ടിഡിഎം ഹാളില്‍ ദിവസേന വൈകുന്നേരം 6 മുതല്‍ 8 വരെയാണ് സ്വാമിജിയുടെ പ്രഭാഷണം. 28ന് യജ്ഞം സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: