ശബരിമല: ശ്രീശബരീശനും മാളികപ്പുറത്തമ്മയ്ക്കും അഷ്ടബന്ധ കലശം.ദേവചൈതന്യവര്ദ്ധനവിനായി നടത്തിയ കലശചടങ്ങുകള്‍ ദര്‍ശിച്ച് ആയിരങ്ങള്‍ ആത്മനിര്‍വൃതിനേടി. പുലര്‍ച്ചെ 3ന് നട തുറന്നു. കലശത്തിങ്കല്‍ അധിവസിച്ചിരുന്ന ദേവചൈതന്യത്തെ പള്ളിയുണര്‍ത്തി. 4.11ന് വിളക്ക് തെളിച്ച് മരപ്പാണി കൊട്ടി ഭഗവാന്റെ ഭൂതഗണങ്ങളെ ഉണര്‍ത്തി പ്രസന്നപൂജ കഴിച്ചു.
108 കലശവും അഷ്ടബന്ധവും തന്ത്രിമാര്‍ പൂജിച്ചു. ചൈതന്യം നിറച്ച് കലശങ്ങളുമായി പഞ്ചവാദ്യത്തിന്റെയും മറ്റ് മംഗളവാദ്യങ്ങളുടേയും അകമ്പടിയോടെ ആഘോഷപൂര്‍വ്വമായ എഴുന്നള്ളിപ്പ് നടന്നു. കലശങ്ങളുമായി ശ്രീലകത്ത് പ്രവേശിച്ച് അഷ്ടബന്ധമിട്ട് പ്രതിഷ്ഠകള്‍ ഉറപ്പിച്ചു. അതിനുശേഷം ബ്രഹ്മകലശം അഭിഷേകം ചെയ്തു.
തുടര്‍ന്ന് ദീപാരാധന നടന്നു.മാളികപ്പുറത്തമ്മയ്ക്കും ഇതേ സമയത്ത് തന്നെ കലശം പൂര്‍ത്തിയാക്കി.ശ്രീധര്‍മ്മശാസ്താവിന് തന്ത്രി കണ്ഠര് രാജീവരും മാളികപ്പുറത്തമ്മയ്ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരും കലശചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കന്നിമൂല ഗണപതിക്കും കൊച്ചു കടുത്ത സ്വാമിക്കും അഷ്ടബന്ധകലശം നടത്തി.
ശബരിമലമേല്ശാന്തിഎസ്.ഇ. ശങ്കരന് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി ഇ എസ് ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് സഹകാര്‍മ്മികരായിരുന്നു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗം അജയ് തറയില്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ രവിശങ്കര്‍,അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ യതീന്ദ്രന് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: