കണ്ണൂര്‍: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി.മോഹനദാസിന്റെ നേതൃത്വത്തില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 39 പരാതികള്‍ പരിഹരിച്ചു. പരിയാരം സഹകരണ ഹൃദയാലയം ആശുപത്രി ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം പിതാവ് ചികിത്സ കിട്ടാതെ മരിച്ചുവെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കാണിച്ച് ടി.നികേഷ് നല്കിയ പരാതി തെളിവെടുപ്പിനായി മാറ്റി. 1999 ആഗസ്ത് 16 നും 2003 ആഗസ്ത് 31 നുമിടയില്‍ എംപ്ലോയ്മെന്റ് വഴി ജോലി ചെയ്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മുഴുവന്‍ പേരെയും സ്ഥിരപ്പെടുത്തിയെങ്കിലും തന്നെ ഒഴിവാക്കിയെന്നു കാണിച്ച് സി.സജനി നല്കിയ പരാതിയില്‍ സാമൂഹ്യനീതി വകുപ്പ് ഡയരക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ ഉത്തരവായി. പുഴാതിയിലുണ്ടായ സ്ഫോടനത്തില്‍ 50 വീടുകള്‍ക്ക് കേടുപറ്റിയ സംഭവത്തിനെതിരേ വി.കെ.മനോജ് നല്കിയ പരാതി തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഉത്തരവിനായി മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരും 2017 മാര്‍ച്ച്, മെയ് മാസങ്ങളില്‍ സര്‍വീസില്‍ നിന്ന് പിരിയുന്നവരുമായ കണ്ണൂര്‍ ജില്ലക്കാരായ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ക്ക് മാതൃജില്ലയില്‍ ഒഴിവുണ്ടായിട്ടും സ്ഥലം മാറ്റം അനുവദിക്കുന്നില്ലെന്ന് കാണിച്ച് നല്കപ്പെട്ട പരാതിയില്‍ ഹയര്‍ സെക്കന്ററി ഡയരക്ടറില്‍ നിന്ന് കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: