ന്യൂദല്‍ഹി: രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പ് മ്യൂസിയം തുറന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇരുനൂറിലേ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. രാജ്യത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രം മുഴുവന്‍ വ്യക്തമാക്കുന്നതാണ് മ്യൂസിയം.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന് ഓഫീസായ നിര്‍വാചന്‍ സദന് പരിസരത്താണിത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഡോ. നസിം സൈദി ഉദ്ഘാടനം ചെയ്തു.
മൂന്ന് വിഭാഗങ്ങളാണ്; ലൈബ്രറി, പ്രദര്‍ശിനി, മഹാത്മജിയുടെ ജനാധപത്യ സങ്കല്പ്പങ്ങളെക്കുറിച്ചുള്ള പ്രദര്‍ശന രേഖകള്‍. ബാലറ്റ് പെട്ടികള്‍, അടയാളം കുത്തുന്ന മഷി, മഷിക്കുപ്പി, പല ദശകങ്ങളിലെ തെരഞ്ഞെടുപ്പ് രേഖകള്‍, ഫലങ്ങള്‍, 1923 ല്‍ ഉറുദുവില്‍ തയ്യാറാക്കിയ വോട്ടര്‍പട്ടിക, തുടങ്ങിയവ മ്യൂസിയത്തിലുണ്ട്.
1952 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ‘ദ് ഗ്രേറ്റ് എക്സ്പരിമെന്റ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുകുമാര്‍ സെന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: