ന്യൂദല്‍ഹി: പാക്കധിനിവേശ കശ്മീരില്‍ ഭാരതം ശക്തമായ തിരിച്ചടി നടത്തിയെന്ന് പ്രമുഖ പാക് രാഷ്ട്രീയ വിശകലന വിദഗ്ധന്‍ മുനീര്‍ സമി. ഇസ്ലാമാബാദ് അത് എത്രതവണ നിഷേധിച്ചിട്ടും കാര്യമില്ല. ഇനി അത് ശരിയെന്ന് പാക്കിസ്ഥാന് സമ്മതിച്ചാല്‍ അവസ്ഥ ജനങ്ങളോട് വിശദീകരിക്കാന്‍ അവര്‍ ബുദ്ധിമുട്ടും. പ്രമുഖ കനേഡിയന്‍ ന്യൂസ് ചാനലിനു നല്കിയ അഭിമുഖത്തില്‍ സമി പറഞ്ഞു.
ഭാരത സൈന്യം നിയന്ത്രണ രേഖ മറികടന്നെന്ന് അവര്‍ എങ്ങനെ ജനങ്ങളോട് വിശദീകരിക്കും. തൊണ്ടയില്‍ കുടുങ്ങിയ മുള്ളുപോലെയാണത്. അത് പുറത്തെടുക്കണം, പക്ഷെ അത് ബുദ്ധിമുട്ടാണ്. അതിനാലാണ് തരിച്ചടി നടന്നില്ലെന്ന് പറയുന്നത്.
നിയന്ത്രണ രേഖയില്‍ നടന്നത് മുന്‍പ് ഒരിക്കലും നടക്കാത്ത തരത്തിലുള്ളതാണ്. പാക് ഭൂമിയിലേക്ക് ഭാരതം മുന്‍പ് ഇങ്ങനെ കടന്നുകയറിയിട്ടില്ല. ഭാരതം ഇങ്ങനെ നിരന്തരം ചെയ്താല്‍ പാക്കിസ്ഥാന് ശോഷിക്കും.
ഭാരതവുമായുള്ള നാലുയുദ്ധങ്ങളിലും പാക്കിസ്ഥാന് തോറ്റു, ഇനിയൊരു യുദ്ധം ഉണ്ടായാല്‍ പാക്കിസ്ഥനായിരിക്കും ഉത്തരവാദി. പാക്കിസ്ഥാന് എല്ലാ രീതയിലും ചെറിയൊരു രാജ്യമാണ്. ആ രാജ്യമാണ് കശ്മീര്‍ വിഷയത്തില്‍ ചൂതു കളിക്കുന്നത്. 48,65,71 വര്‍ഷങ്ങളിലെ യുദ്ധത്തിലും കാര്‍ഗിലിലും നാം തോറ്റു. സ്വന്തം പണമെടുത്തല്ല, കടം വാങ്ങിയാണ് അവര്‍ ഈ ചൂത് നടത്തുന്നത്. സമി വിലപിച്ചു.
ഭാരതവുമായി ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമൊക്കെ അവര്‍ തുലച്ചു. ഭാരതം പലകുറി സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തു, വാജ്പേയിയുടെ കാലത്തോ അടുത്തിടെ മോദിയുടെ കാലത്തോ ഒക്കെ. പക്ഷെ കശ്മീര്‍ വച്ചാണ് അവര്‍ ഇത് തടയുന്നത്. വീണ്ടും വീണ്ടും ഈ വിഷയം ഉന്നയിക്കുന്നത് പാക്കിസ്ഥാന് മാത്രമാണ്. സമി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: