ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുന്ന ഒരഭിഭാഷകന്റെ കൈയിലുള്ള കള്ളപ്പണം 125 കോടി. ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനില്‍ താന്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഇയാള്‍ സ്വയം വെളിപ്പെടുത്തിയതാണീ തുക.
ഒരു സാധാരണ അഭിഭാഷകന്റെ കൈവശം ഇത്രയും കള്ളപ്പണമുണ്ടെങ്കില്‍ ഈ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖരുടെ കൈയില്‍ എത്രയുണ്ടാകുമെന്നാണ് സ്വാഭാവികമായും ഉയരുന്ന ചോദ്യം.
മധ്യദല്ഹിയില് നൂറുകോടിയുടെ ബംഗ്ലാവ് വാങ്ങിയതോടെയാണ് ഇയാള്‍ ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളുടെ വസതിയിലും ഓഫീസിലും മിന്നല്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഇയാളുടെ സ്വത്തു സംബന്ധിച്ച നിരവധി രേഖകള്‍ കണ്ടുകിട്ടി. നിരവധി കമ്പനികളില്‍ ഓഹരിയുണ്ട്.
ദല്‍ഹിയില്‍ പലയിടങ്ങളില്‍ സ്വത്തുണ്ട്. കള്ളപ്പണം വെളിപ്പെടുത്താനുള്ള കേന്ദ്ര പദ്ധതിയുടെ സമയം അവസാനിച്ചതോടെ ആദായ നികുതി വകുപ്പ് പല മേഖലകളിലും വ്യാപകമായ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരമൊരു റെയ്ഡിലാണ് അഭിഭാഷകന്റെ കള്ളപ്പണം കണ്ടെത്തിയത്.
പ്രതിരോധ ഇടനിലക്കാരന് സഞ്ജയ് ഭണ്ഡാരി, കോര്‍പ്പറേറ്റ് ഉപദേശകന് ദീപക് തല്‍വാര്‍, പി.എന്‍. സന്യാല്‍ തുടങ്ങിയവരുടെ കള്ളപ്പണം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: