ന്യൂദല്‍ഹി: ക്യാന്‍സര്‍ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ ബിഎല്‍കെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നടത്തം സംഘടിപ്പിക്കുന്നു. ‘Walk-A-Mile: It’s Worth Your While’ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന നടത്തം ഒക്ടോബര്‍ 23ന് നടക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശുപത്രി ജോലിക്കാര്‍, കൂടാതെ വോളന്റിയര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ സംഘടനകളുടെ നിരവധി ആളുകള്‍ അണിചേരുന്ന നടത്തം ഏറ്റവും വലിയ ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
ആശുപത്രിയുടെ വിവിധ ഓഹരി ഉടമകള്‍ സംയ്ക്തമായി ചേര്‍ന്നാണ് നടത്തം സംഘടിപ്പിച്ചിരിക്കുന്നത്. ക്യാന്‍സര്‍ രോഗങ്ങള്‍ ഭേദമാക്കാവുന്നതാണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് നടത്തം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ക്യാന്‍സര്‍ രോഗങ്ങളെ തുടര്‍ന്ന് ഭാരതത്തില്‍ ഏഴ് ലക്ഷത്തെളം ആളുകളാണ് മരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത് 2020ഓടെ ഭാരതത്തില്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ്.
നിലവില്‍ ഏതാണ്ട് 14 ലക്ഷത്തോളം ആളുകളാണ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മരണമടയുന്നത്. ഇത് 2020ഓടെ 7.30 ലക്ഷമായി ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 7.36 ലക്ഷത്തില്‍ നിന്ന് 8.8 ലക്ഷമായി ക്യാന്‍സര്‍ രോഗബാധയില്‍ മരിക്കുന്നവരുടെ എണ്ണം വര്ധിക്കമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: