തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമാകുന്ന വ്യാജലോട്ടറി തടയാന്‍ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. എഴുത്ത് ലോട്ടറി വ്യാപകമാകുന്നതിന് പിന്നില്‍ സംഘടിത നീക്കമുണ്ടെന്നും ഐസക് നിയമസഭയെ അറിയിച്ചു.
വ്യാജലോട്ടറിയുമായി ബന്ധപ്പെട്ട് അറുന്നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 24 കേസുകളില്‍ മാത്രമാണ് ശിക്ഷ വിധിച്ചിട്ടുള്ളൂ. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുമെന്നും ധനമന്ത്രി അറിയിച്ചു. വ്യാജലോട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം വി.ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. വ്യാജലോട്ടറിയുടെ കടന്നുകയറ്റം സംസ്ഥാനത്ത് പ്രകടമാണ്. ഏജന്റുമാര്‍ക്ക് താത്പര്യം എഴുത്ത് ലോട്ടറി വില്‍ക്കാനാണ്. സാന്റിയാഗോ മാര്‍ട്ടിന്റെ സാന്നിധ്യം പോലും ഇതിന് പിന്നില്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി.ഡി സതീശന് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ നിന്നും കെട്ടുകെട്ടിയ ലോട്ടറി മാഫിയ വീണ്ടും എത്തിയിരിക്കുകയാണെന്നും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും വി.ഡി സതീശന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: