ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാന്‍ നിയോഗിക്കപ്പെട്ട ലോധ സമിതി അറിയാതെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് കൈമാറരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ബിസിസിഐയുടെ അക്കൗണ്ടുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാനും ലോധ സമിതിയോട് കോടതി നിര്‍ദ്ദേശിച്ചു.
ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് പ്രായാസമുണ്ടെന്ന് ബിസിസിഐ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലത്തിലൂടെ നിലപാട് അറിയിക്കാനും ബിസിസിഐ പ്രസിഡന്റ്, സെക്രട്ടറി എന്നിവരോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേസ് നവംബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: