തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് നിര്‍ദേശം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് നിര്‍ദേശം നല്‍കിയത്.
യുഡിഎഫിന്റെ കാലത്തെ ബന്ധുനിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയോടൊപ്പം വേണ്ടത്ര തെളിവുകള്‍ ഹര്ജിക്കാരന് ഹാജരാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശം നല്‍കിയത്.
മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യയുടെയും സഹോദരിയുടെയും നിയമനത്തെക്കുറിച്ച് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഈ നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് വിജിലന്‍സ് രേഖാമൂലം അറിയിച്ചു. എന്നാല്‍ ഹര്‍ജിയില്‍ ആരോപിക്കുന്ന മറ്റ് പതിനാല് നിയമനങ്ങളെക്കുറിച്ച് വേണ്ടത്ര രേഖകള്‍ ഹാജരാക്കിയിട്ടില്ല.
കേസ് ഇനി നവംബര്‍ 28ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: