ചെറുതോണി: ജനങ്ങള്‍ വായ്പയ്ക്കായി ബാങ്കില്‍ ഈടുവയ്ക്കുന്ന രേഖകള്‍ നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഉത്തരവാദിത്വം അതാത് ബാങ്കുകള്‍ക്കായിരിക്കുമെന്ന് സംസ്ഥാന സഹകരണ ഓംബുഡ്സ് മാന്‍ എ മോഹന്‍ദാസ് പറഞ്ഞു. വായ്പാക്കാര്‍ക്ക് തിരിച്ചടവ് രസീത് നല്കുമ്പോള് പലിശ, പിഴപലിശ ,മുതലിലേക്ക് വരവ് , ബാക്കി നില്‍പ്പ് തുക എന്നിവ പ്രത്യേകം രേഖപ്പെടുത്തി നല്‍കണമെന്നും ഓംബുഡ്സ് മാന്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ നടത്തിയ ക്യാമ്പ് സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെത്തെ സിറ്റിങില്‍ 39 പരാതികള്‍ പരിഗണിച്ചു.
ഇതില്‍ 27 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ കൂടുതല്‍ തെളിവ് ഹാജരാക്കുന്നതിനായി നിര്‍ദേശിച്ചുകൊണ്ട് 2017 ജനുവരി 7 ലേക്ക് മാറ്റി. പരിഗണിച്ചതില്‍ അധികവും പിഴപ്പലിശയും പലിശയും ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു.
വിരമിച്ച സഹകരണ മേഖലയിലെ ജീവനക്കാരുടെ പെന്ഷന് സംബന്ധിച്ചുള്ള ചില പരാതികളും പരിഗണനയ്ക്ക് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: