തൊടുപുഴ : ഗ്രൗണ്ട് വിട്ടുകൊടുക്കുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് മുന്‍ കേരളാ വോളി ബോള്‍ താരത്തിന് മര്‍ദ്ദനമേറ്റു. കാഞ്ഞാര്‍ സ്വദേശി മണക്കണ്ടത്തില്‍ കബീര്‍ (47) നാണ് മര്‍ദ്ദനമേറ്റത്.കാലിന് പരിക്കേറ്റ് മൂലമറ്റത്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കബീര്‍ പറയുന്നതിങ്ങനെ: താന്‍ കാഞ്ഞാറിലെ വിജിലന്റ് ക്ലബ്ബിന്റെ പ്രസിഡന്റാണ്. കാഞ്ഞാര്‍ ടൗണിന് സമീപത്തുള്ള വോളിബോള്‍ ഗ്രൗണ്ട് വര്‍ഷങ്ങളായി ക്ലബിന്റെ അധീനതയിലാണ്. വര്‍ഷങ്ങളായി നിരവധി മത്സരങ്ങള്‍ നടക്കുകയും ദിനംപ്രതി നിരവധി നാട്ടുകാരും പുതുമുഖ താരങ്ങളും വോളിബോള്‍ കളിക്കുകയും ചെയ്യുന്ന ഗ്രൗണ്ടാണിത്. വോളിബോള്‍ ഗ്രൗണ്ട് ഫുട്ബോള്‍ ഗ്രൗണ്ട് ആക്കി മാറ്റണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തെ നിരാകരിച്ചതും എതിര്‍ത്തതുമാണ് തനിക്കെതിരെയുള്ള അക്രമത്തിന് പിന്നിലെന്ന് കബീര്‍ പറഞ്ഞു.വ്യാഴാഴ്ച വൈകിട്ട് വീടിന് സമീപത്തെ കട്ടക്കളത്തില്‍ വിശ്രമിക്കവെ കാഞ്ഞാര്‍ സ്വദേശികളായ രണ്ട് പേര് കമ്പിവടിയുമായെത്തി കാലിന് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
അടിയേറ്റ് വലത് കാലില്‍ ആഴത്തില്‍ മുറിവ് ഏല്ക്കുകയും ചെയ്തിട്ടുണ്ട്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തന്നെ രക്ഷിച്ച് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സംഭവത്തില്‍ കാഞ്ഞാര്‍ സ്വദേശികളായ ഹലീല്‍ ,ജലീല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി കാഞ്ഞാര്‍ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: