എത്ര ഉയര്ന്നപദവിയിലാണെങ്കിലും, സാധാരണ ജനങ്ങളുടെ സേവകനാണ് താനെന്ന ഓര്‍മവേണം. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍. ഈശ്വരന് നല്കിയിരിക്കുന്നതാണ് തന്റെ സ്ഥാനമെന്ന് ചിന്തിക്കണം. അപ്പോള്‍ എളിമയും വിനയവും തനിയെ ഉണ്ടാകും.
ഈശ്വരദാസനാണ് താനെന്ന ഭാവം വരും. തൊഴില്‍ സാധനയാകും. മക്കളെ, ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥന്, കീഴുദ്യോഗസ്ഥന് എന്ന ഭേദംവെക്കാതെ എല്ലാവരോടും സൗഹൃദത്തോടും സ്നേഹത്തോടുംകൂടി പെരുമാറണം. നാം അന്യരോടെങ്ങനെ പെരുമാറുന്നുവോ, അതനുസരിച്ചായിരിക്കും അവരുടെ പ്രതികരണവും.
മേലുദ്യോഗസ്ഥന് വഴക്കുപറയുമ്പോള്‍, തന്റെ അഹങ്കാരത്തെ ഇല്ലാതാക്കാന്‍ ഈശ്വരന് ഇങ്ങനെയൊരവസരം സൃഷ്ടിച്ചതാണെന്ന് കരുതി, ഉള്ളില്‍ ഉയരുന്ന വിദ്വേഷം മായ്ച്ചുകളയണം. കീഴ്ജീവനക്കാരോട് കര്‍ശനമായി ആജ്ഞാപിക്കേണ്ടിവരുമ്പോഴും, ഉള്ളില്‍ അവരോട് നീരസമോ വെറുപ്പോ വരാതെയും ശ്രദ്ധിക്കുക. ഒരു യഥാര്‍ത്ഥ സാധകന്റെ ദൃഷ്ടിയില് മേലുദ്യോഗസ്ഥനും, സഹപ്രവര്‍ത്തകനും ഭഗവാന് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: