പയ്യന്നൂര്‍: സാഹിത്യ പ്രവര്‍ത്തനങ്ങളെയും പ്രസ്ഥാനങ്ങളെയും ഇടതുപക്ഷം പുരോഗ സാഹിത്യമെന്ന പേരില്‍ തകര്‍ത്തു തരിപ്പണമാക്കിയ എണ്‍പതുകളില്‍ ദേശീയതയുടെ കൈവിളക്കുമായി മലയാള സാഹിത്യനഭസ്സില്‍ കടന്നുവന്ന പ്രൊഫ. മേലേത്ത് ചന്ദ്രശേഖരന് മലയാള സാഹിത്യലോകം വിട ചൊല്ലി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന അദ്ധ്യക്ഷനായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ച മേലേത്ത് ഉത്തരകേരളത്തിലെ എഴുത്ത് പ്രസ്ഥാനങ്ങളില്‍ ഒറ്റയാനായി നിലയുറപ്പിക്കുകയും വരിയിലും വാക്കിലും സത്യത്തിന്റെ ചൂട് നിലനിര്‍ത്തുകയും ചെയ്തു. ആരുടേയും അംഗീകാരത്തിനായി, പദവിക്കായി, തന്റെ ആദര്‍ശങ്ങളെയും അഭിപ്രായങ്ങളെയും പണയം വെക്കാന്‍ തയ്യാറാകാത്ത സാഹിത്യോപാസകനായിരുന്നു അദ്ദേഹം.
1945 ജൂണ്‍ 6ന് കാസര്‍ഗോഡ് ജില്ലയിലെ പനയാലില്‍ എ.രാഘവന് നായരുടെയും ശ്രീദേവി അമ്മയുടെയും മകനായി ജനിച്ച മേലേത്ത് ഇംഗ്ലീഷിലായിരുന്നു ആദ്യ ബിരുദം നേടിയത്.തുടര്‍ന്ന് മലയാളത്തില്‍ ഉന്നതപഠനം നടത്തി പയ്യന്നൂര്‍ കോളേജില്‍ മലയാള വിഭാഗം അദ്ധ്യാപകനായി. മുപ്പത് വര്‍ഷത്തോളം കോളേജില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2000 ത്തില്‍ വിരമിച്ചു.തുടര്‍ന്ന് ശ്രീശങ്കരാചാര്യ പയ്യന്നൂര്‍ പ്രാദേശികകേന്ദ്രത്തില്‍ രണ്ടു വര്‍ഷം അദ്ധ്യാപനം നടത്തി.
സൂര്യജന്യം, ശ്രീചക്രഗീതാ അപൂര്‍ണം, മദ്ധ്യാഹ്ന സ്വപ്നങ്ങള്‍, ഡയറിക്കുറിപ്പുകള്‍, അമൃതോസ്മി, അമൃതകല, ആത്മ പുരാണം എന്നിങ്ങനെ എട്ട് കവിതാ സമാഹാരങ്ങളും വൈലോപ്പിളളിക്കവിതകള്;അക്ഷരത്തിന്റെ ആത്മാവ്, കാലത്തിന്റെ സാക്ഷി, കാവ്യകലയും കാലതാളവും, കുഞ്ഞിരാമന് നായര്‍ കവിത, കക്കാടിന്റെ കവിത, ഒറ്റയൊറ്റ ഇതളുകള്‍, വിശ്വനാടക പഠനങ്ങള്‍, കവിതയുടെ ലോകങ്ങള്‍, നാട്യശാസ്ത്ര പ്രവേശിക, കേശാദിപാദം, ഇടശ്ശേരി കവിത, എന്നിങ്ങനെ പന്ത്രണ്ട് നിരുപണങ്ങള്‍, പുരളിമലയിലേക്ക് വീണ്ടും, നാടക സങ്കലനം, മിന്നാമിന്നികള്‍, അന്വേഷണം, രതിരാക്ഷസം തുടങ്ങി ഇരുപത്തി അഞ്ചോളം ഗ്രന്ഥങ്ങള്‍ തുടങ്ങിയവ രചിച്ചു.
നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ സ്മാരക എന്‍ഡോവ്മെന്റ് അവാര്‍ഡ്, റൈസിംഗ് പേഴ്സനാലിറ്റി അവാര്‍ഡ്, ഭാരത് എക്സലന്റ് അവാര്‍ഡ്, 2005 ലെ മാന്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് മെഡല്‍ ഫോര്‍ ഫ്രീഡം തുടങ്ങിയ അന്തര്‍ദ്ദേശീയ അവാര്‍ഡുകളും, ഉത്തര കേരള കവിതാ സാഹിത്യവേദി അക്ഷര അവാര്‍ഡ്, 2016 ലെ മയില്‍പ്പീലി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: