ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ മുലായവും മകനായ അഖിലേഷും തമ്മിലെ ഭിന്നതക്ക് കാരണം മുലായത്തിന്റെ രണ്ടാം ഭാര്യയാണെന്ന് എംഎല്‍എ ഉദയ്വീര് സിങ്. മുലായം ദേശീയ അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് അഖിലേഷിനെ ചുമതലയേല്പ്പിക്കണമെന്നാവശ്യപ്പെട്ട് ഉദയ്വീര് മുലായത്തിന് കത്തുമയച്ചു. ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആഗ്രഹമാണ് താന്‍ പറഞ്ഞതെന്ന് ഉദയ്വീര് വിശദീകരിച്ചു.
രണ്ടാം ഭാര്യയായ സാധനയാണ് മുലായത്തെയും അഖിലേഷിനെയും തെറ്റിക്കുന്നത്. മുഖ്യമന്ത്രിയായ അഖിലേഷിന്റെ ജനപ്രീതിയില്‍ മുലായത്തിന്റെ സഹോദരനായ ശിവ്പാല്‍ യാദവിന് അസൂയയാണ്. സാധനയും ശിവ്പാലും അഖിലേഷിനെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്നും ഉദയ്വീര് ആരോപിച്ചു.
ജനസ്വാധീനമില്ലാത്തവരാണ് ഈ പരമാര്‍ശങ്ങള്‍ നടത്തുന്നതെന്നായിരുന്നു പാര്‍ട്ടി നേതാവ് അശു മാലിക്കിന്റെ പ്രതികരണം. മുലായത്തിനെതിരായ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഖിലേഷ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്നും പറഞ്ഞു. മുലായത്തെ തള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യാത്ര നടത്താനാണ് അഖിലേഷിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലും കുടുംബത്തിലും കലഹം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: