ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹത അവസാനിപ്പിക്കാന്‍ സുഹൃത്തുക്കളുടെ നുണ പരിശോധന ആരംഭിച്ചു. അടുത്ത സുഹൃത്തുക്കളും അവസാന നാളുകളില്‍ മണിയുടെ കൂടെ ഉണ്ടായിരുന്ന മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, മണിയുടെ ഭാര്യാബന്ധു വിബീഷ്, സഹായികളായിരുന്ന അരുണ്‍, അനീഷ്, പാചകക്കാരന് മുരുകന് എന്നിവരെയാണ് നുണ പരിശോധന നടത്തുന്നത്.
ഇതില്‍ അരുണിന്റെ പരിശോധന നടത്തി. ബാക്കിയുള്ളവരുടെ പരിശോധന വരും ദിവസങ്ങളില്‍ നടക്കും. 27 ഓടെ എല്ലാവരുടേയും പരിശോധന പൂര്‍ത്തിയാക്കും. ഓരോ ദിവസങ്ങളിലായിട്ടാണ് ഇവരെ പരിശോധനക്ക് വിധേയമാക്കുന്നത്.ചാലക്കുടി മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണിത്. എന്നാല്‍ നുണ പരിശോധനക്ക് തിരുവനന്തപുരത്തേക്ക് ഇവര്‍ സ്വന്തം ചിലവില്‍ പോയി പരിശോധനക്ക് വിധേയമാകേണ്ട അവസ്ഥയാണ്.
തലേന്ന് തിരുവനന്തപുരത്ത് എത്തി പരിശോധന പൂര്‍ത്തിയായില്ലെങ്കില്‍ അവിടെ തങ്ങി പരിശോധന പൂര്‍ത്തിയാക്കി വേണം മടങ്ങാന്‍. ഇതിന്റെ ചിലവെല്ലാം സ്വന്തമായി വഹിക്കണം. ബന്ധപ്പെട്ട വകുപ്പോ സര്‍ക്കാരോ ഇതിനായുള്ള ചിലവ് വഹിക്കാന്‍ തയ്യാറായിട്ടില്ല. മാര്‍ച്ച് 6നായിരുന്നു മണി മരിച്ചത്. രണ്ട് ദിവസം മുന്‍പ് വീട്ടിനടുത്തുള്ള പാടിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സുഹൃത്തുക്കള്‍ മുമ്പ് പോലീസിന് കൊടുത്തിരുന്ന മൊഴിയില്‍ വ്യത്യാസം ഉണ്ടെങ്കില്‍ മാത്രമെ കേസിന്റെ കാര്യത്തില്‍ വഴിത്തിരിവ് ഉണ്ടാവുകയൂള്ളൂ. കേസ് സിബിഐക്ക് കൈമാറിയെങ്കിലും അവര്‍ ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: