കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിലും ഫണ്ട് വകമാറ്റി ചെലവഴിച്ചതിലും ആര്എംഒക്കെതിരെ രൂക്ഷ വിമര്‍ശനം. എംഎല്‍എയേയും നഗരസഭാധ്യക്ഷയേയും ആശുപത്രിയില്‍ നടക്കുന്ന പല പരിപാടികളിലും ഉള്‍പ്പെടുത്തില്ലെന്നാണ് പരാതി. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങള്‍ എംഎല്‍എ പങ്കെടുക്കാതെ നടത്തരുതെന്ന സ്പീക്കറുടെ റൂളിങ് മറികടന്നാണ് യോഗം വിളിച്ചതെന്ന് എംഎല്‍എയുടെ ഓഫീസ് പറഞ്ഞു. പൊതുപരിപാടികളില്‍ നിന്ന് കളമശേരി നഗരസഭ ചെയര്‍പേഴ്സണെ ഒഴിവാക്കുന്നതായി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.കെ ബഷീര്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളേജ് നികുതിയിനത്തില്‍ നല്‍കാനുള്ള മൂന്നു കോടി രൂപ എഴുതിത്തള്ളിയ നഗരസഭയാണിതെന്ന കാര്യം ബന്ധപ്പെട്ടവര്‍ മറക്കരുതെന്നും ബഷീര്‍ പറഞ്ഞു. ബിപിഎല്‍ വിഭാഗത്തിലെ കിടപ്പുരോഗികള്‍ക്ക് റൊട്ടിയും പാലും നല്കുന്ന പദ്ധതിക്ക് ആശുപത്രി ഫണ്ട് ഉപയോഗിച്ചതിനും ആര്‍എം ഒ യെ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. സംസ്ഥാന ആരോഗ്യമന്ത്രി സര്‍ക്കാര്‍ പദ്ധതിയെന്ന നിലയില്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്. പദ്ധതിക്ക് തുകയനുവദിക്കാത്തതില് ബിജെപി പ്രതിനിധി ഉദയകുമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സര്‍ക്കാര്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടാനും അതുവരെ തത് സ്ഥിതി തുടരാനും യോഗം തീരുമാനിച്ചു. ആശുപത്രിയിലേക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുവദിച്ച 10 ലക്ഷം രൂപ ലഭിച്ചതായി സൂപ്രണ്ട് ഡോ.എം.അനില്‍കുമാര്‍ അറിയിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് കിടക്കാനുള്ള സൗകര്യം നല്‍കുന്നതിന് 40 രൂപ വീതം ഈടാക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് ബി ജെ പി പ്രതിനിധികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോഗ്യാസ് സംവിധാനം നടപ്പാക്കാനും പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്താന്‍ ടെന്‍ഡര്‍ വിളിക്കാനും യോഗം ശുപാര്‍ശ ചെയ്തു. യോഗത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: