പെരുമ്പാവൂര്‍: സ്ത്രീകള്‍ക്ക് നേരേയുണ്ടാവുന്ന കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കുവേണ്ടി പ്രമുഖ അഭിഭാഷകര്‍ ഹാജരാകുന്നതില്‍ ദുരൂഹതയുണ്ടെന്ന് ജിഷ ആക്ഷന്‍ കൗണ്‍സില്‍. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി ആക്രമിക്കപ്പെട്ട സ്ത്രീകള്‍ക്ക് നീതിയും കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷയും ഉറപ്പാക്കണമെന്ന് കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ കൊലചെയ്യപ്പെടുകയും ആക്രമണത്തിനുവിധേയമാവുകയും ചെയ്യുന്നവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമപോരാട്ടം നടത്തുന്നതിന് ‘ജസ്റ്റിസ് ഫോര്‍ ഹ്യൂമന്‍’ നിയമസഹായവേദിക്ക് യോഗം രൂപംനല്കി. വേദിയുടെ ജനറല്‍ കണ്‍വീനറായി ഇസ്മയില്‍ പള്ളിപ്രത്തെ തെരഞ്ഞെടുത്തു.
കേരളത്തില്‍ സ്ത്രീകള്‍ ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ ക്കും നേരെയുള്ള അതിക്രമങ്ങ ള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ആക്ഷന്‍ കൗണ്‍സിലുകളേയും ബഹുജന സംഘടനകളേയും പങ്കെടുപ്പിച്ച് ‘ജസ്റ്റിസ് ഫോര്‍ ഹ്യൂമന്‍’ നിയമസഹായവേദി സംസ്ഥാന കണ്വന്ഷന് അടുത്തമാസം എറണാകുളത്ത് ചേരും. ഇന്ത്യന്‍ നേഴ് സസ് ആന്റ് പാരന്റ്സ് അസോസിയേഷന് പ്രസിഡന്റ് അഡ്വ.സി.പി.അപ്പച്ചന് ഉദ്ഘാടനം ചെയ്തു. ജിഷ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.സി.കെ. സെയ്തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇസ്മയില്‍ പള്ളിപ്രം, കെ.വി.ശിവന്, സുല്‍ഫിക്കര്‍ അലി, ശിവന് കദളി, സലീം നെടുംതോട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: