പാവറട്ടി: പാവറട്ടിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ സിപിഎം ശ്രമം. ബിജെപി പ്രവര്‍ത്തകനായ കളപ്പുരക്കല്‍ വേലായുധന് മകന് വിഷ്ണുപ്രസാദി(25)നെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെയാണ് വിഷ്ണുപ്രസാദിന് നേരെ ആക്രമണം ഉണ്ടായത്. തലക്കും കൈകള്‍ക്കും മാരകമായി വെട്ടേറ്റ വിഷ്ണുപ്രസാദിനെ തൃശൂര്‍ അശ്വനി ആശുപത്രി ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണ്.
വെളള വാഗണര്‍ കാറില്‍ മാരകായുധങ്ങളുമായി എത്തിയ സിപിഎം ക്രിമിനല്‍ സംഘമാണ് വെട്ടിയത്. ബൈക്കില്‍ പോയിരുന്ന വിഷ്ണുവിനെ ഇടിച്ചിട്ടശേഷം വെട്ടുകയായിരുന്നു. സമീപെത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവിടെ വെച്ചും വെട്ടി. ഇന്നലെ രാവിലെ 9.30ന് അമ്മാവന്റെ മകനെ എറണാകുളത്തേക്ക് ബസ് കയറ്റിവരുമ്പോഴാണ് പാടൂര്‍ ഇടിയിഞ്ചറയില് വെച്ച് വിഷ്ണു പ്രസാദ് അക്രമിക്കപ്പെട്ടത്. തലക്ക് ആഴത്തിലുളള മുറിവേറ്റു.
ദേഹമാസകലം മാരക വെട്ടേറ്റു. കൈവിരല്‍ അറ്റ് പോയ നിലയിലാണ്. ഓടിക്കൂടിയവര്‍ വിഷ്ണുവിനെ പാവറട്ടി ആശുപത്രിയിലും പിന്നീട് തൃശൂര്‍ അശ്വനി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
മേഖലയിലെ സിപിഎം ക്രിമിനല്‍ സംഘത്തിലെ പ്രധാനികളില്‍ ഒരാളായ സനീഷിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ഒരു വര്‍ഷം മുമ്പ് മുല്ലശ്ശേരി മണ്ഡല് കാര്യവാഹ് ബിനീഷിനെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സനീഷ്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പാവറട്ടി പോലീസ് കേസെടുത്തു. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് പാവറട്ടിയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: