തൃശൂര്‍: പൊതുസ്ഥാപനമായ കേരള ലളിതകലാ അക്കാദമിയുടെ മതില് ഇടതുസംഘടനയായ പുകസാക്ക് സമ്മേളന പ്രചരണത്തിന് നല്‍കിയത് വിവാദമാകുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മതിലില്‍ പുകസാ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതാണ് ഏവരേയും ഞെട്ടിച്ചത്.
സിപിഎം സഹയാത്രികനും പുകസാ ഭാരവാഹിയുമായ സത്യപാലാണ് അക്കാദമി പ്രസിഡണ്ട്. അക്കാദമിയുടെ ആവശ്യങ്ങള്‍ക്കും അക്കാദമി നടത്തുന്ന പരിപാടികള്‍ക്കും മാത്രമാണ് മതിലില്‍ ചിത്രം വരക്കുകയോ എഴുതുകയോ ചെയ്യാറുള്ളത്. പുകസാക്ക് മതില് നല്കാമെങ്കില് മറ്റു സംഘടനകള്‍ക്കും പ്രചാരണത്തിന് മതില് നല്‍കണമെന്ന് തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്, സഹ സംഘടനാസെക്രട്ടറി സി.സി.സുരേഷ് എന്നിവര്‍ പറഞ്ഞു. അക്കാദമി ആസ്ഥാനത്തെത്തി പ്രസിഡണ്ട് സത്യപാലനെ നേരില്‍കണ്ടാണ് ഇവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
തെറ്റ് മനസ്സിലായെന്നും ഇക്കാര്യം പരിശോധിക്കുമെന്നും അക്കാദമി പ്രസിഡണ്ട് പറഞ്ഞു. അക്കാദമിയുടെ മതിലില്‍ എഴുതിയിട്ടുള്ള പരസ്യം ഉടന്‍ മായ്ച്ചില്ലെങ്കില് ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിവിധ സാംസ്കാരിക സംഘടനകളും മുന്നറിയിപ്പു നലകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: