കോട്ടയം: കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി കേരള ത്തിലും നടപ്പാകുന്നതോടെ യഥാര്‍ത്ഥ ഉപഭോക്താക്കളെ തിരിച്ചറിയാം. റേഷന്‍ അര്‍ഹരില്‍ എത്താനുള്ള സാഹചര്യം കൈവരുമെന്ന് റേഷന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് റേഷന്‍ വിതരണം നിര്‍ത്തുമെന്ന കേന്ദ്രനിലപാടാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കാന്‍ നിര്‍ബ്ബന്ധിതമായത്. നവംബര്‍ ഒന്നു മുതല്‍ കേരളത്തിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ഇതോടെ സര്‍ക്കാരിനും ചില്ലറ വ്യാപാരികള്‍ക്കും ഇടയില്‍ നിന്ന് കരിഞ്ചന്ത നടത്തിയിരുന്ന മധ്യവര്‍ത്തികളെ പൂര്‍ണ്ണമായും ഒഴിവാക്കാനാവും. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയാല്‍ രണ്ടു കോടിയോളം ജനങ്ങള്‍ റേഷന്‍ സംവിധാനത്തില്‍നിന്നും പുറത്താകുമെന്ന കള്ളപ്രചാരണത്തിനു പിന്നില്‍ ഇടനിലക്കാരാണെന്നാണ് ആക്ഷേപം.
റീട്ടെയില്‍ കടകളില്‍ ഉണ്ടാകുന്ന അഴിമതി ഇല്ലാതാക്കാന്‍, പദ്ധതി നടപ്പാകുന്നതോടെ വ്യാപാരികളുടെ കമ്മീഷന് വര്ദ്ധിപ്പിക്കകയോ, നിശ്ചിത വേതനം നല്‍കുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: