ബെംഗളൂരു: ജി. ജഗന്നാഥ റെഡ്ഡിയുടെ മകളുടെ വിവാഹം പൊടിപൂരമാക്കുന്നു. ക്ഷണപത്രം കാലത്തിനൊവധൂവരന്മാര്ത്താണ്, വീഡിയോയില്‍. അതുകാണാന്‍ എല്‍സിഡി സ്ക്രീനുള്ള സംവിധാനവും നല്‍കുന്നുണ്ട്.
എല്ലാം ആ നീലപ്പെട്ടിയില്‍. പെട്ടി തുറന്നാല്‍ എല്‍ഇഡി സ്ക്രീന്‍ തെളിയുകയായി. റെഡ്ഡി കുടുംബം ഒന്നടങ്കം മിന്നിമറയുന്ന ഒന്നര മിനിട്ടോളമുള്ള വീഡിയോ. അതിഥി ദേവോ ഭവ എന്ന് റെഡ്ഡിയും ഭാര്യയും മകനും ഈണത്തില്‍ പാടുന്നു. പിന്നാലെ ചുവടുവെച്ച് വധു ബ്രാഹ്മണിയും വരന് രാജീവ് റെഡ്ഡിയും. ബോളിവുഡ് സിനിമയെ വെല്ലുന്ന പശ്ചാത്തലവും ഒരുക്കവും ദൃശ്യ നിലവാരവും സംഗീതവും. രാജീവ് ഹൈദരാബാദ് സ്വദേശിയാണ്.ഒടുവില്‍, വിവാഹ തീയതിയും സമയവും സ്ഥലവും അറിയിച്ചുകൊണ്ട് വീഡിയോ അവസാനിക്കുന്നു. നവംബര്‍ 15 ന് ബെംഗളൂരു പാലസിലാണ് വിവാഹം. ഇടയ്ക്ക് ബ്രാഹ്മണിയും രാജീവ് റെഡ്ഡിയും വിവാഹിതരാകുന്നുവെന്ന് എഴുതിക്കാണിക്കുന്നുണ്ട്.
പെട്ടിയില്‍ ക്ഷണക്കത്തുമുണ്ട്. സ്വര്‍ണ്ണവര്‍ണ്ണ നൂലുകൊണ്ട് കെട്ടിയ ക്ഷണപത്രം. കഴിക്കാന്‍ മധുര പലഹാരങ്ങളും. 50,000 പേരെയാണ് ക്ഷണിക്കുന്നത്. അഞ്ചു ദിവസത്തെ ആഘോഷങ്ങളാണ്.കര്‍ണ്ണാടകത്തിലെ പ്രമുഖ ഖനിയിടപാടുകാരായ റെഡ്ഡി സഹോദരങ്ങളില്‍ ഒരാളാണ് ജഗന്നാഥ റെഡ്ഡി. അനധികൃത ഖനനത്തിന് മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് മോചിതനായത്.
ലണ്ടനില്‍ ബിബിഎം പഠിച്ച മകള്‍ ബ്രാഹ്മണിയുടെ വരന് ദക്ഷിണാഫ്രിക്കയിലും തുര്‍ക്കിയിലും സ്വര്‍ണ്ണഖനികള്‍ ഉള്‍പ്പെടെയുള്ള വന്‍ വ്യവസായി കുടുംബത്തിലേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: