ലണ്ടന്‍: വിഖ്യാത ഭാരത ചിത്രകാരന് ഫ്രാന്‍സിസ് ന്യൂട്ടണ്‍ സൂസയുടെ ‘ദ് ഡിപോസിഷന്‍ ഓഫ് ക്രൈസ്റ്റ്’ വിറ്റുപോയത് 12.78 കോടി രൂപയ്ക്ക്. ന്യൂയോര്‍ക്കിലെ ദക്ഷിണേഷ്യന്‍ ആര്‍ട്ടില്‍ നടന്ന, ലണ്ടന്‍ വാര്‍ഷിക ലേലത്തിലാണ് ‘ക്രിസ്തുവിന്റെ അന്തിമ സംസ്കാരം’ വില്‍പ്പനയില്‍ ചരിത്രം കുറിച്ചത്.
1998 ല്‍ ലണ്ടനിലെ ഗ്രോസ്വനര് ഗാലറിയില്‍ ഈ ചിത്രത്തിന് കിട്ടിയ ലേലത്തുകയുടെ ഏകദേശം 80 ഇരട്ടിയാണ് 18 വര്‍ഷം കഴിഞ്ഞപ്പോള്‍ ലഭിച്ചത്!ക്രിസ്തുവിന്റെ ദേഹം അനുയായികള്‍ സംസ്കാരത്തിന് കൊണ്ടുപോകുന്ന ചിത്രം രചിച്ച സൂസ, ഗോവ സ്വദേശിയാണ്. 2002 ല്‍ അന്തരിച്ചു. ചിത്രകലയോടുള്ള കമ്പത്താല്‍ അദ്ദേഹം ലണ്ടനിലും ന്യൂയോര്‍ക്കിലും എത്തിച്ചേര്‍ന്നു. അവിടെയാണ് പ്രശസ്ത ചിത്രങ്ങളെല്ലാം രചിച്ചത്.
ലേലത്തില്‍ പങ്കുകൊള്ളാന്‍ ദല്‍ഹിയിലെ ആര്‍ട്ട് ഓഫ് മ്യൂസിയത്തിന്റെ ഉടമ, കിരണ്‍ നാടാരുമുണ്ടായിരുന്നു. എച്ച്സിഎല്‍ കമ്പ്യൂട്ടറിന്റെ ഉടമ ശിവ്നാടാരുടെ ഭാര്യയാണ് കിരണ്‍. ചിത്രം വാങ്ങിയത് ആരെന്നറിയില്ല.
സൂസയുടെ ചിത്രം കഴിഞ്ഞാല്‍ കുടുതല്‍ വിലയ്ക്ക് ലേലം പോയത് വാസുദേവ് എസ്. ഗെയ്ത്തൊണ്ടെയുടെ എണ്ണച്ചായ ചിത്രമായിരുന്നു. അടിസ്ഥാന വിലയില്‍ സൂസയുടെ ചിത്രത്തിന്റെ ഇരട്ടിയായിരുന്നു പേരിടാത്ത ഈ ചിത്രത്തിനെങ്കിലും ലഭിച്ചത് 7.88 കോടി രൂപയാണ്. അക്ബര്‍ പദംസീയുടെ ‘ഗ്രീക് ലാന്‍ഡ്സ്കേപ്’ 19.19 കോടിക്ക് ലേലം പോയത് കഴിഞ്ഞ മാസം വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: