ന്യൂദല്‍ഹി/കത്വ: ബിഎസ്എഫ് ജവാന്റെ ജീവന് പകരം ചോദിച്ച് ഭാരത അതിര്‍ത്തി രക്ഷാസേന. ജമ്മുവിലെ കത്വ ജില്ലയിലെ ഭാരത-പാക് അതിര്‍ത്തിയില്‍ നടന്ന രൂക്ഷമായ വെടിവെയ്പ്പില്‍ ഏഴ് പാക്ക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു.
ഒരു ബിഎസ്എഫ് ജവാന് വെടിയേറ്റിട്ടുണ്ട്. പാക്ക് സൈന്യം ദിവസങ്ങളായി അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരേ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുകയാണ്. ഹീരാനഗര്‍ മേഖലയിലെ ബോബിയയില്‍ രാവിലെ 9.45 മുതല്‍ പാക് സൈന്യം വെടിവെയ്പ്പ് ആരംഭിച്ചു. ഇതിലാണ് ഒരു സൈനികന് പരിക്കേറ്റത്.
ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ഗുര്‍നാം സിങിനെയാണ് വെടിവെച്ചത്. ഇത് ബിഎസ്എഫിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇരു അതിര്‍ത്തിരക്ഷാ സേനകളും തമ്മില്‍ രൂക്ഷമായ വെടിവെയ്പ്പുണ്ടായി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അടിയന്തര ഉന്നതതല യോഗം വിളിച്ചു.
ചെറിയ തോക്കുകളും യന്ത്രത്തോക്കുകളും 88എംഎം മോര്‍ട്ടാര്‍ ബോംബുകളും ഭാരത പോസ്റ്റുകള്‍ക്ക് നേരേ പാക്ക് റേഞ്ചേഴ്സ് ഉപയോഗിച്ചതോടെ ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: