പാലക്കാട്: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പാലക്കാട്, കൊല്ലങ്കോട് സ്വദേശി മുഹമ്മദ് ഫയാസ് അബ്ദുള്‍ സലാമി (20)നെ ദേശീയ അന്വേഷണ ഏജന്‍സി തിരയുന്നു.
കണ്ണൂരിലെ കനകമലയില്‍ നിന്നും പിടിയിലായവരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇവരുടെ ചര്‍ച്ചകള്‍ നിരീക്ഷിച്ചതിലൂടെയാണ് രഹസ്യാന്വേഷണവിഭാഗത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ടെലിഗ്രാം ചാറ്റ് ഗ്രൂപ്പിലെ അംഗമാണ് ഇയാള്‍.
ഖത്തര്‍ ഫഹൂദ് ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനാണ് അബ്ദുള്‍ സലാം. കുടുംബസമേതം ഖത്തറിലാണ്. കൊല്ലങ്കോട് സ്വകാര്യ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ച മുഹമ്മദ് ഫയസ് ഖത്തറിലാണ് പ്ളസ് ടു പൂര്‍ത്തിയാക്കിയത്. സിഎ പഠിക്കാന്‍ കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്നെങ്കിലും ഫസ്റ്റ് സെമസ്റ്റര്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് മടങ്ങി. ഇതിനിടെയാണ് ഐഎസുമായി അടുത്തത്.
സപ്തംബറില്‍ കൊല്ലങ്കോട് മേട്ടുപാളയം മീനിക്കോട് വീട്ടില്‍ പത്ത് ദിവസത്തോളം താമസിച്ചിരുന്നു. അതിനുശേഷം ഇടക്കിടെ വന്നുപോയിരുന്നു.
ഖത്തറില്‍ പോയ ശേഷം വീട് പൂട്ടിയിടുകയായിരുന്നു. അടുത്തിടെയാണ് പുതിയ വീടിന്റെ പണിപൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: