തൃശൂർ: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ പരാതിയുമായി സഹോദരങ്ങൾ രംഗത്തെത്തി. ജയിലുള്ള നിസാം ഫോണിൽ നിരന്തരം വധഭീഷണി മുഴക്കിയെന്ന് നിസാമിന്റെ സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നിവര്‍ പരാതി നൽകി .
കമ്പനിയിലെ ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഭീഷണി. കേസാവശ്യത്തിനായി ബംഗളുരുവിൽ കൊണ്ടുപോയപ്പോഴാണ് ഭീഷണി. സുഹൃത്തിന്റെ ഫോണിൽ നിന്ന് വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് സഹോദരങ്ങള്‍ തൃശൂർ റൂറൽ എസ്.പി ആർ നിശാന്തിനിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ഭീഷണിപ്പെടുത്തിയതിന് തെളിവായി സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് സഹോദരങ്ങൾ എസ്.പിയ്ക്ക് കൈമാറി. തൊഴിലാളികൾക്ക് ശമ്പളം കൂട്ടി നൽകിയതാണ് നിസാമിനെ പ്രകോപിപ്പിച്ചത്. ജയിലിൽ നിന്ന് ഫോൺ ചെയ്തതായുള്ള ഗുരുതരമായ ആരോപണം വന്ന സ്ഥിതിയ്ക്ക് വിശദമായ അന്വേഷണം നടത്തുമെന്ന് എസ്.പി ആർ.നിശാന്തി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: