മുക്കം: കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന് വീണ്ടും തിരിച്ചടി നല്കി സഹകരണ വകുപ്പ് റജിസ്ട്രാറുടെ ഉത്തരവ്. പരിധിക്കു പുറത്ത് നിയമം ലംഘിച്ച് ആരംഭിച്ച ശാഖകളും കറസ്പോണ്ടന്റ് സെന്ററുകളും അടച്ചുപൂട്ടാനാവശ്യപ്പെട്ട് സഹകരണ സംഘം റജിസ്ട്രാര്‍ ജൂലായ് 15ന് ഇറക്കിയ ഉത്തരവ് ശരിവച്ചു കൊണ്ടാണ്പുതിയ ഉത്തരവിറങ്ങിയത്. സഹകരണ സംഘം റജിസ്ടാറുടെയോ കോഴിക്കോടുജോയിന്റ് റജിട്രാറുടെയോ രേഖാമൂലമുള്ള മുന്‍ അനുമതി ഇല്ലാതെ ബാങ്ക് പാലാഴിയിലും പുവ്വാട്ടുപറമ്പിലും ശാഖകള്‍ ആരംഭിച്ചത് സഹകരണ നിയമം വകുപ്പ് 74 ബി ഉപവകുപ്പ് (2) പ്രകാരം നിയമവിരുദ്ധമാണെന്ന് സംസ്ഥാനസഹകരണ സംഘം റജിസ്ട്രാര്‍ വിധിച്ചു.1969 ലെ കേരള സഹകരണ സംഘങ്ങള്‍ നിയമത്തിലെ വകുപ്പ് 74 ബി ഉപവകുപ്പ് (2), വകുപ്പ് 9 ലെ പ്രൊവിസോ, വകുപ്പ് 66 എ, ചട്ടം 180 എന്നിവ നിരീക്ഷിച്ചാണ് റജിസ്ട്രാര്‍ ഈ മാസം മൂന്നിന് പുതിയ വിധി ഉത്തരവിറക്കിയത്. ശാഖകളും കറസ്പോണ്ടന്റ് സെന്ററുകളൂം അടച്ചു പൂട്ടണമെന്ന റജിസ്ട്രാറുടെ മുന്‍ ഉത്തരവ് പിന്‍വലിക്കണമെന്നും പ്രവര്ത്തിക്കാനനുവദിക്കണമെന്നും മറ്റുമുള്ള പഴയ നിലപാട്, ബാങ്ക് റജിസ്ട്രാറുടെ മുമ്പാകെയും ആവര്‍ത്തിച്ചെങ്കിലും ജില്ലയിലെ 15 സഹകരണ ബാങ്കുകള്‍ എതിര്‍ത്തു. കാരശേരി ബാങ്കിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം അനുവദിക്കരുതെന്നാണ് മറ്റു ബാങ്കുകള്‍ വാദിച്ചത്. ഇരു വിഭാഗത്തിന്റെയും ആക്ഷേപങ്ങള്‍ കേട്ട ശേഷമാണ് ഹൈക്കോടതിയുടെ റിട്ട്പെറ്റീഷനിലെയും റിട്ട്അപ്പീലിലെയും വിധിന്യായം തീര്‍പ്പാക്കി റജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: