ഇസ്ലാമാബാദ്: പുതിയ സൈനീക മേധാവി അടുത്ത 10 ദിവസത്തിനുള്ളില്‍ അധികാരമെല്ക്കുമെന്ന് പാക്ക് മന്ത്രി താരിഖ് ഫസല്‍ ചൗഡരി. നിലവിലെ സൈനീക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് വിരമിക്കുന്നതിനാലാണ് പുതിയ സൈനിക മേധാവിയെ തെരഞ്ഞെടുക്കുന്നത്. നവംബര്‍ അവസാനത്തോടെയാണ് ഷെരീഫ് വിരമിക്കുന്നത്.
പുതിയ സൈനിക മേധാവിയെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പത്തു ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാവും.” – ക്യാപിറ്റല്‍ അഡ്മിനിസ്ട്രേഷന് മന്ത്രി താരിഖ് ഫസല്‍ ചൗധരി അറിയിച്ചു. തന്റെ മുന്‍ഗാമിയായ ജനറല്‍ അഷ്വാഗ് പര്‍വേയ്സ് കായാനിയെ പോലെ തല്‍സ്ഥാനത്ത് വീണ്ടും തുടരില്ലെന്ന് ഷെരീഫ് വ്യക്തമാക്കിയിരുന്നു. സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ എത്രയും പെട്ടെന്നു തന്നെ പുതിയ സൈനിക മേധാവിയെ പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ പാക്ക് സര്‍ക്കാര്‍ സമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുകയാണ്.
സൈനിക മേധാവിയായി ഒരു ടേം കൂടി തുടരാന്‍ താത്പര്യമില്ലെന്ന് ജനറല്‍ റഹീല്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. ആഭ്യന്ത സുരക്ഷാ കാര്യങ്ങളില്‍ ഭീഷണി നേരിടുന്നതും ഇന്ത്യയുമായുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നതും പുതിയ സൈനിക മേധാവിയെ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.
പാകിസ്ഥാനില്‍ പ്രധാനമന്ത്രിക്കാണ് സൈനീക മേധാവിയെ നിയമിക്കാന്‍ പ്രത്യേക അധികാരമുള്ളത്. പുറത്ത് പോകുന്ന് മേധാവിക്ക് തന്റെ പിന്‍ഗാമിയെ നിര്‍ദ്ദേശിക്കാനുള്ള അധികാരമുണ്ട്. സൈന്യത്തില്‍ തന്നെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് സാധാരണയായി നിയമിക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: