ലക്നോ: മിര്‍സാപ്പൂര്‍ സ്വദേശികളായ ഭരത് സിങ്ങിനും ഭാര്യ വിഭക്കും ഒരാഗ്രഹം. തങ്ങളുടെ നവജാത ശിശുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പേരിടണം. ആഗസ്റ്റ് 13ന് ജനിച്ച പെണ്‍കുഞ്ഞിന് പേരിടണമെന്നഭ്യര്ഥിച്ച് അവര്‍ മോദിക്ക് കത്തയച്ചു.
ദിവസങ്ങള്‍ക്കു ശേഷം അവര്‍ക്ക് ഒരു കോള്‍ ലഭിച്ചു, മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി.അവരുമായി സംസാരിച്ച മോദി ആശംസ നേര്‍ന്നു. കുട്ടിക്ക് അച്ഛന്റെയും അമ്മയുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് വൈഭവി എന്ന് പേരുമിട്ടു. പുതിയ പേരും ആംശസകളുമുള്ള കത്തും മോദി അവര്‍ക്ക് തിരിച്ചയച്ചു.
പ്രധാനമന്ത്രി തങ്ങളുടെ മകള്‍ക്ക് നാമകരണം നടത്തിയത് തങ്ങളുടെ ഭാഗ്യം കൊണ്ടാണെന്നും മാതാപിതാക്കള്‍ അറിയിച്ചു. സ്പീഡ് പോസ്റ്റായണ് ഇത് പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ മറുപടി കത്തും ലഭിച്ചിരുന്നു.
പെണ്‍കുട്ടി ഉണ്ടായതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. വൈഭവിയുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിച്ചുകൊടുക്കണം, ഭാവിയില്‍ അവള് നിങ്ങളുടെ ശക്തിയായി മാറുമെന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നു. മോദി വിളിക്കുകയും കത്തയക്കുകയും ചെയ്തതോടെ ഭാരതും വിഭയും മകള്‍ വൈഭവിയും നാട്ടിലെ താരങ്ങളായി മാറി.
രാജ്യത്തെ പെണ്‍കുട്ടികളുടെ പഠനത്തിനായും സംരക്ഷണത്തിനായി ബേഡി ബച്ചാവോ ബേഡി പഠാവോ യോജന പദ്ധതി എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: