പൂനെ: ഭര്‍ത്താവ് മുത്തലാക്ക് പറഞ്ഞ് തന്നെ മൊഴി ചൊല്ലിയത് സ്വീകരിക്കാതെ നിയമയുദ്ധത്തിന് ഒരുങ്ങി 18 വയസുള്ള ഭാര്യ. പൂനെ ബരാമതി സ്വദേശി ആരിഷ്യ ഭഗ്വാനാണ് യുവതി.
രണ്ടു വര്‍ഷം മുന്‍പ് 16 വയസുണ്ടായിരുന്ന ആരിഷ്യ മൊഹമ്മദ് കാസിം ഭഗ്വാനെ വിവാഹം കഴിച്ചു. അതിനു ശേഷം സ്ത്രീധനത്തെച്ചൊല്ലി നിരന്തരം പീഡനമായിരുന്നു. കഴിഞ്ഞ ദിവസമാണ് മുത്താലാക്ക് പറഞ്ഞ് മൊഴി ചൊല്ലിയതായി സന്ദേശം ലഭിച്ചത്.
ഇത് സ്വീകരിക്കാന്‍ തയ്യാറല്ല. മുസ്ളീം സത്യശോധക് മണ്ഡലിന്റെ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ആരിഷ്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. എട്ടുമാസമായ മകനൊപ്പം അവര്‍ ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഏകപക്ഷീയമായ ഇത് അംഗീകരിക്കില്ല. കുടുംബക്കോടതിയെ സമീപിക്കും. അവര്‍ പറഞ്ഞു. നന്നായി പഠിക്കുമായിരുന്ന ആരിഷ്യക്ക് വിവാഹം കാരണം പതിനൊന്നാം ക്ളാസ് കഴിഞ്ഞ് പഠനം നിര്‍ത്തേണ്ടിവന്നു. ഞാന്‍ പഠനം തുടരും. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: