അഥര്‍വ വേദത്തില്‍ കൗളം ഉണ്ടെന്ന ധാരണ നിലനില്ക്കുന്നു. മന്ത്രവാദം പോലെയുള്ള കാര്യങ്ങള്‍ക്ക് അഥര്‍വത്തിലെ മന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാലാവാം ഇത്. എന്നാല്‍ ഋക്, യജുര്‍, സാമവേദങ്ങളില്‍ പ്രയോഗരീതികള്‍ ഉള്ളതുപോലെയാണ് അഥര്വത്തിലെയും തനതായ പ്രയോഗരീതികള്‍.
മലയാളത്തില്‍ അഥര്‍വം യാഗത്തിന് പുറത്താണെങ്കിലും ആന്ധ്രയിലും മറ്റും ഇതല്ല സ്ഥിതി. അവിടങ്ങളില്‍ അഥര്‍വത്തിലെ വിധികള്‍ മാനിച്ചുകൊണ്ടുതന്നെയാണ് യാഗങ്ങള്‍ നടത്തുന്നത്. അഥര്വേദികളാണ് ഋത്വിക്കുകളാവുന്നത്.
അഥര്വത്തിലാകെ ദുര്മന്ത്രവാദങ്ങളാണെന്ന് പറയുന്നത് ശരിയല്ല. ദുര്‍മന്ത്രവാദത്തിന്റെ ചില കാര്യങ്ങള്‍ അഥര്‍വത്തില്‍ കാണാം. എന്നാല്‍ ദുര്‍മന്ത്രവാദത്തിന്റെ അടിസ്ഥാനം അഥര്വമല്ല.
വേദങ്ങളും ഇതിഹാസ പുരാണാദികളും വായിച്ചുനോക്കുക. അതില്‍ ശത്രുതയുണ്ട്. പക്ഷേ നാം അത് അംഗീകരിക്കാറില്ല. ആഭിചാരം അഥര്വത്തിലൊതുങ്ങുന്നില്ല എന്നര്‍ത്ഥം. അഥര്‍വത്തിന് ഭ്രഷ്ട് കല്പ്പിക്കേണ്ടതില്ല. അഥര്‍വ വേദിയെ കണ്ടാല്‍ കുളിക്കേണ്ടതുമില്ല. ക്ഷേത്രങ്ങളില്‍ നാം ശത്രുസംഹാര ഹോമം നടത്താറുണ്ടല്ലോ. ശത്രുതാ സംഹാരമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രയോഗത്തിലാണ് കാര്യമിരിക്കുന്നത്. പ്രയോഗങ്ങള്‍ ക്രിയാത്മകവും നിഷേധാത്മകവുമുണ്ട്. ജപം, പൂജ, ഹോമം, തര്‍പ്പണം എന്നിവ ക്രിയാത്മകമാവുമ്പോള് മാരണം, സ്തംഭനം, വശ്യം മുതലായവ നിഷേധാത്മകമാവുന്നു.
കേരളത്തില്‍ പരമ്പരാഗതമായി മന്ത്രവാദത്തിന് പരശുരാമന് അധികാരം കല്പ്പിച്ചു നല്‍കിയിട്ടുള്ള മനകളാണ് കല്ലൂര്‍, കാട്ടുമാടം, കാവനാട്, കൊണ്ടമറുക് എന്നിവ. അന്തരിച്ച കാട്ടുമാടം നാരായണനും ഇപ്പോള്‍ മകന് അനിലും പ്രസിദ്ധരാണല്ലോ. നമ്മുടെ നാട്ടിലെ അഷ്ടവൈദ്യന്മാര്ക്കുപോലും പതിതത്വമുണ്ടായിരുന്നുവെന്നോര്ക്കുക. ശവശുദ്ധമാണ് ഇതിന് കാരണം.
വ്യാസന്റെ കൃതിയാണ് അഥര്‍വവും എന്ന് മറക്കേണ്ട. ഋഷിപ്രോക്തമാണത്. സകലവേദാദികളില് അഥര്വവുമുണ്ട്. അഥര്‍വ പാരായണത്തിന് വിലക്കില്ല. തൃപ്പൂണിത്തുറയില്‍ നടന്നത് അഥര്‍വ ജപാര്‍ച്ചന മാത്രമാണ്. കൂടുതല്‍ ചെയ്യാന്‍ പദ്ധതിയില്ല.
അഥര്‍വവേദികള്‍ കൗളാചാരികളാണ് എന്ന് കരുതേണ്ടതില്ല. ത്രികാലജ്ഞാനികളായവര് ഉണ്ടാക്കിയതാണ്. മാനുഷികമായ മാനദണ്ഡങ്ങള്കൊണ്ടുള്ള അളവുകള്‍ പലപ്പോഴും അപര്യാപ്തമായിരിക്കും. ശരിയായി ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: