തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രസംഗം സംപ്രേഷണം അവഗണിച്ച ദൂരദര്ശന് ഡയറക്ടറെ സംരക്ഷിക്കാന്‍ ഉന്നതതല നീക്കം. ബിജെപി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് നടന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് തിരുവനന്തപുരം കേന്ദ്രം ഡയറക്ടര്‍ രാജു വര്‍ഗീസിനോട് വിശദീകരണം തേടിയിരുന്നു.
കാലാവധി കഴിഞ്ഞിട്ടും ഇദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്തിരുത്താന് സഹായിച്ച ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഇപ്പോള്‍ സംരക്ഷിക്കാനും രംഗത്തു വന്നിരിക്കുന്നത്. ഭരണഘടനാ പദവി വഹിക്കുന്ന ആളാണ് ഈ നേതാവ്. ബിജെപിയേയും പ്രധാനമന്ത്രിയേയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പല പരിപാരികളും മലയാളം ദൂരദര്‍ശനില്‍ വന്നിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു കോഴിക്കോട് പരിപാടികളോട് നടത്തിയ അവഗണന.
ഇത് ഗൗരവത്തിലെടുത്ത കേന്ദ്രം വിശദീകരണം തേടി. ദൂരദര്ശന് ഡയറക്ടര്‍ ജനറല്‍ സുപ്രിയ സാഹുവാണ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പരിപാടി സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച് സപ്തംബര്‍ 21ന് യോഗം ചേര്‍ന്നതായി രാജു വര്‍ഗീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. യോഗത്തിന്റെ മിനിട്ട്സ് അയച്ചുതരാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. 23ന് നടക്കേണ്ട വലിയൊരു പരിപാടിയുടെ കാര്യം ആലോചിക്കാന്‍ 21ന് മാത്രം യോഗം വിളിച്ചതിന് മതിയായ വിശദീകരണം നല്കാന് കഴിഞ്ഞില്ല.
ഡയറക്ടര്‍ ജനറല്‍ സുപ്രിയയുടെ ഒഎസ്ഡി മലയാളിയാണ്. തിരുവനന്തപുരം കേന്ദ്രത്തില്‍ നിരവധികാലം ജോലി ചെയ്തിട്ടുള്ള ഇയാളുടെ സഹായവും രാജു വര്‍ഗീസ് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: