വെന്‍: ഹോളീവുഡ് താരം എയ്ഞ്ജലീന ജോളിയുടെ വിവാഹമോചന കേസില്‍ ബ്രാഡ്പിറ്റിന്റെ പ്രതികരണം രേഖപ്പെടുത്തേണ്ടതിന്റെ സമയം അതിക്രമിച്ചിട്ടും നല്‍കിയില്ല. രണ്ടുവര്‍ഷം മുമ്പ് വിവിഹിതരായ ഇരുവരും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പിരിയുന്നത്.
ജോളി ഫയല്‍ ചെയ്ത വിവാഹമോചനക്കേസില്‍ ബുധനാഴ്ച്ചയായിരുന്നു ബ്രാഡ് പിറ്റ് മറുപടി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ മറുപടി മനപ്പൂര്‍വ്വം നല്കാതിരുന്നതാണെന്ന ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. അതേസമയം കൂടുതല്‍ നാടകീയമാക്കാതെ വിവാഹമോചിതരാവാനാണ് തീരുമാനമെന്നും കിംവതന്തിയുണ്ട്.
അതിനിടെ മകന് മഡ്ഡോക്സിനെ (15) മര്‍ദ്ദിച്ചെന്ന കേസില്‍ എഫ്ബിഐ ബ്രാഡ്പിറ്റിനെതിരെ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: