കൊച്ചി: എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി ഷംന തസ്നീമിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കൊച്ചി പോലീസില്‍ നിന്നും മാറ്റണമെന്ന ബന്ധുക്കളുടെ ആവശ്യത്തോട് ആഭ്യന്തര സെക്രട്ടറിയില്‍ നിന്ന് അനുകൂല നിടപാട് ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ച്ച രാവിലെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയേയും വി.എസ് അച്ചുതാനന്ദനേയും പിതാവും ബന്ധുക്കളും കണ്ടു. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും അന്വേഷണം മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.
ഇപ്പോഴത്തെ പോലീസ് അന്വേഷണസംഘത്തില്‍ വിശ്യാസമില്ലെന്ന് ബന്ധുക്കള്‍ നേരത്തേ അറിയിച്ചിരുന്നു. പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നാണ് ആരോപണം. നിവലില്‍ അന്വേഷണച്ചുമതലയുള്ള തൃക്കാക്കര അസി.കമ്മീഷണറില്‍ നിന്ന് കേസ് മാറ്റണമെന്നാണ് പ്രധാനമായും ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറിയുടെ ഉറപ്പ് കിട്ടിയെന്നാണ് അറിയിച്ചത്.
വിദഗ്ദ സമിതിയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായ സാഹചര്യത്തില്‍ അന്വേഷണം ഉയര്‍ന്ന സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: