മുംബൈ: ‘എ ദില്‍ ഹെ മുഷ്കില്‍, എന്ന പാക് താരം അഭിനയിച്ച സിനിമക്കെതിരായ പ്രതിഷേധം മഹാരാഷ്ട്ര നവനിര്‍മ്മാണ സേന ഉപേക്ഷിച്ചു. മേധാവി രാജ് താക്കറെയും ചിത്രത്തിന്റെ പ്രവര്‍ത്തകരും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മധ്യസ്ഥതിയില്‍ നടത്തിയ ചർച്ചയിലാണ് പ്രതിഷേധം പിന്‍വലിച്ചത്.
കരണ്‍ ജോഹറിന്റെ ചിത്രത്തില്‍ പാക് താരം ഫവാദ് ഖാന് അഭിനയിക്കുന്നുണ്ട്. ചിതം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നവനിര്‍മ്മാണ സേന. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് മുകേഷ് ഭട്ടും രാജ് താക്കറെയും മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.
മൂന്ന് വ്യവസ്ഥകളാണ് സേന മുന്നോട്ടുവച്ചത്. അഞ്ചു കോടി രൂപ സൈനിക ക്ഷേമബോര്‍ഡിന് നല്‍കണം. ഇത് നിര്‍മ്മാതാക്കള്‍ നല്‍കും. സിനിമ ആരംഭിക്കും മുന്‍പ് വീരമൃത്യു വരിച്ച സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് എഴുതിക്കാണിക്കണം. ഇനി പാക് താരങ്ങളെ അഭിനയിപ്പിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: