ശ്രീനഗര്‍: പാക്കിസ്ഥാനില്‍ നിന്ന് ഭീകരര്‍ നുഴഞ്ഞുകയറുന്നത് നിയന്തിക്കാന്‍ അതിര്‍ത്തിയില്‍ ലേസര്‍ മതില് സ്ഥാപിച്ചു, നേരത്തെ ഉണ്ടായിരുന്ന ലേസര്‍ മതില് കാലോചിതമായി നവീകരിച്ച് സ്ഥാപിക്കുകയായിരുന്നു.
ലേസര്‍ രശ്മികളും ഇന്‍ഫ്രാറെഡ് രശ്മികളും അതിര്‍ത്തിയില്‍ എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ലേസര്‍ ഉപകരണത്തില്‍ നിന്ന് അദൃശ്യങ്ങളായ രശ്മികള്‍ സദാ അതിര്‍ത്തിയിലുടനീളം പുറത്തുവന്നുകൊണ്ടിരിക്കും.
ആരെങ്കിലും അതിര്‍ത്തി കടന്നാല്‍ രശ്മി മുറിയും, അലാറം മുഴങ്ങും. ഇത് അതിത്തിയിലെ സൈനിക ക്യാമ്പുകളില്‍ അറിയാം. 2017 മാര്‍ച്ചോടെ മുഴുവന്‍ അതിര്‍ത്തിയിലും ലേസര്‍, ഇന്‍ഫ്രാറെഡ് രശ്മികളുടെ മതില് നിര്‍മ്മിക്കാനാണ് കേന്ദ്ര പദ്ധതി. ഇവയ്ക്കു പുറമേ അതിര്‍ത്തിയില്‍ തെര്‍മല്‍ ഇമേജിങ് കാമറകളും സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: