ജയ്പൂര്‍: ഭര്‍ത്താവിന്റെ ആയുസ്സിനും രക്ഷക്കായും ഹിന്ദു സ്ത്രീകളെടുക്കുന്ന വ്രതമാണ് ക ര്‍വ്വാ ചൗത്ത്. രാജസ്ഥാന് ശിവ് കോളനിയിലെ മുസ്ലിം കുടുംബവും ഹിന്ദു മതാചാരത്തെ അനുവര്‍ത്തിച്ച് ഇതിന്റെ ഭാഗമാവുകയാണ്.
ശിവ് കോളനി നിവാസി രഹനയുടെ രണ്ടാമത്തെ മകന്റെ ഭാര്യ അഞ്ജുമന് ചിഷ്ടി ജ്യേഷ്ഠന്റെ ഭാര്യ ദീപ്തി ചിഷ്ടിക്കൊപ്പം കര്‍വ്വാ ചൗത്ത് വ്രതം നോക്കാന്‍ താത്പര്യം അറിയിച്ചതോടെ കുടുംബംഗങ്ങളെല്ലാം ഇതിന് പിന്തുണ നല്‍കുകയായിരുന്നു. ദീപ്തി ഹിന്ദു മത വിശ്വാസിയാണ്. വിവാഹത്തിനുശേഷവും ഹിന്ദു ആചാരങ്ങള്‍ പിന്തുടരാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ സമ്മതം അറിയിച്ചു. അതിനൊപ്പം അഞ്ജുമനും കൂടി.
45 ദിവസം മുമ്പായിരുന്നു ഇവരുടെ നിക്കാഹ്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി അഞ്ജുമനിന്റെ ഭര്‍ത്താവ് ഇപ്പോള്‍ പുറത്താണ്. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനുവേണ്ടിയാണ് വ്രതം. കര്‍വ്വാ ചൗത്ത് ദിനത്തില്‍ ഭക്ഷണം ത്യജിക്കല് ഉള്‍പ്പടെ ഹിന്ദുക്കളുടെ വ്രതാനുഷ്ഠാനങ്ങള്‍ അതേപടി പിന്തുടരാനുള്ള ശ്രമത്തിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: