ബാഗ്ദാദ്: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് കിര്‍കുക്ക് നഗരം മോചിപ്പിച്ച ഇറാഖി സൈന്യം മൊസൂളിലേക്കുള്ള യാത്ര വേഗത്തിലാക്കി. ഭീകരരെ തോല്‍പ്പിക്കാന്‍ ഒരു ദിവസമെടുത്തു. ഇവിടെ അതിശക്തമായ ചെറുത്തു നില്‍പ്പാണ് ഭീകരര്‍ നടത്തിയത്.
സൈന്യത്തിനു നേരെ ഭീകരര്‍ ചാവേറാക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. ഇവയില്‍ 46 പേരാണ് മരിച്ചത്. അവരില്‍ കൂടുതലും സൈനികരാണ്.133 പേര്‍ക്ക് പരിക്കേറ്റു. വെളളിയാഴ്ച പകലും രാത്രിയിലും ഒരുപോലെ യുദ്ധം നടന്നു. ഇന്നലെ സൈന്യം മൊസൂളിലേക്കുള്ള യാത്ര വീണ്ടും ആരംഭിച്ചു.
മൊസൂളിന് കിഴക്കുള്ള ബാര്ട്ടെല നഗരം സൈന്യം പിടിച്ചു. ഇറാഖി സൈന്യത്തിന്റെ ഒന്‍പതാം ഡിവിഷന് മൊസൂളിനടുത്തുള്ള ഹംദാനിയ നഗരം പിടിക്കാന്‍ ഐഎസുമായി യുദ്ധം ആരംഭിച്ചു. വടക്ക്, തെക്ക് ഭാഗങ്ങളിലശടയാണ് യുദ്ധം. സഖ്യസേനയുടെ പിന്തുണയുമുണ്ട്. ഹംദാനിയിയില് ആള്‍ത്താമസം ഇപ്പോള്‍ കുറവാണ്.
ഐഎസ് ഭീകരര്‍ എങ്ങും കുഴിബോംബുകള്‍ പാകിയിരിക്കുകയാണ്.അതിനാല്‍ സൈന്യം വളരെപ്പതുക്കെയാണ് ഇവിടേക്ക് വരുന്നത്. അതിനിടെ സൈന്യം ജനങ്ങളെ മറയാക്കി സൈന്യത്തെ ചെറുക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക ശക്തമായി. അല്ലെങ്കില്‍ ജനങ്ങളെ അവര്‍ വധിക്കുമെന്നും ഭയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: