മൈസൂരു: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എത്രയും വേഗം സുഖം പ്രാപിക്കാന്‍ മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ 1.61 കോടി രൂപയുടെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ നേര്‍ച്ചയായി സമര്‍പ്പിച്ചു. ജയ പബ്ളിക്കേഷന്‍സും കോടനാട് തേയിലത്തോട്ടം അംഗങ്ങളും ചേര്‍ന്ന് വെള്ളിയാഴ്ച സമര്‍പ്പിച്ചെന്നാണ് ക്ഷേത്ര അധിക്യതര്‍ വ്യക്തമാക്കിയത്.
ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠയ്ക്ക് സ്വര്‍ണ്ണക്കിരീടവും വെള്ളി കൊണ്ടുള്ള മേലാപ്പിന് (1,689 ഗ്രാം സ്വര്‍ണ്ണവും 4,852 ഗ്രാം വെള്ളിയും) 42,29,614 രൂപയും ഹനുമാന് പ്രതിഷ്ഠയിലെ ആഭരണങ്ങള്‍ക്ക് (4,710 ഗ്രാം സ്വര്‍ണ്ണവും 14,980 ഗ്രാം വെള്ളിയും) 1,18,47,543 രൂപയുമാണ് നല്‍കിയത്. ജയലളിതയുടെ ആരോഗ്യത്തിനായി പ്രത്യേക പൂജയും നടന്നു. പുതുതായി ലഭിച്ച ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷമായിരുന്നു പ്രത്യേക പൂജകള്‍.
ഗവര്‍ണ്ണര്‍ ജയയെ സന്ദര്‍ശിച്ചു
ചെന്നൈ: തമിഴ്നാട് ഗവര്‍ണ്ണര്‍ സി. വിദ്യാസാഗര്‍ റാവു അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ജയയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു പറഞ്ഞ റാവു അതില്‍ സന്തോഷം പ്രകടിപ്പിച്ചു. ഇത് രണ്ടാം തവണയാണ് റാവു ജയയെ സന്ദര്‍ശിക്കുന്നത്.
ജയയുടെ ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: