വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു നേരെ വീണ്ടും ലൈംഗികാരോപണം. നീലച്ചിത്രനടി ജസീക്ക ഡാര്‍ക്കാണ് ട്രംപിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്.
ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് തങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതെന്നും. പരിചയപ്പെട്ടതിനു പിന്നാലെ ട്രംപ് തന്നെ മുറിയിലേക്ക് ക്ഷണിച്ചുവെന്നും ഡാര്‍ക്ക് പറഞ്ഞു. മറ്റ് രണ്ട് സ്ത്രീകളോടൊപ്പമാണ് താന്‍ ട്രംപിന്റെ മുറിയിലെത്തിയതെന്നും മുറിയിലേക്ക് കടന്നയുടന്‍ ട്രംപ് തങ്ങളെ മൂവരെയും കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നുമാണ് ഡാര്‍ക്ക് വ്യക്തമാക്കുന്നത്. പിന്നീട്, ട്രംപിന്റെ മുറിയിലേക്ക് വരുന്നതിന് 10,000 യുഎസ് ഡോളര്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കിയെന്നും ജെസീക്ക ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങളെ ട്രംപ് ക്യാമ്പ് നിഷേധിച്ചു. തെറ്റായ ആരോപണമാണിതെന്നും ആരോപണമുന്നയിച്ച സ്ത്രീയെ ട്രംപ് അറിയില്ലെന്നുമാണ് വിശദീകരണം. സമ്മര്‍ സെര്‍വോസ്, ക്രിസ്റ്റിന് ആന്ഡേഴ്സണ് എന്നീ വനിതകൾ കഴിഞ്ഞദിവസം ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: