സ്വന്തം ലേഖകന്‍
കുണ്ടറ: ജന്‍ ഔഷധി പദ്ധതി സര്‍ക്കാരും ജില്ലാ പഞ്ചായത്തുകളും അട്ടിമറിക്കുന്നതായി ആക്ഷേപം. ജില്ലാ ആശുപത്രിയിലടക്കം അനുവദിക്കപ്പെട്ട കേന്ദ്രങ്ങള്‍ക്ക് സ്ഥലം നല്‍കാത്ത അധികൃതരുടെ സമീപനമാണ് വിവാദമാകുന്നത്.
ഫെബ്രുവരി 25ന് ബിപിപിഐ/06/കെഇആര്‍/569/2016 പ്രകാരം കുണ്ടറ ആശുപത്രിമുക്കിലുള്ള ഫിലിപ്പിന് ജില്ലാ ആശുപത്രിയില്‍ ജന്‍ ഔഷധി കേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിച്ചതാണ്. ഇതിന്റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിനും ഇതര ഏജന്‍സികള്‍ക്കും നല്‍കിയിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. മാര്‍ച്ച് മുതല്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങുന്നതിനുവേണ്ടിയുള്ള സ്ഥലം കിട്ടുന്നതിനായി ജില്ലാ പഞ്ചായത്തിലും മറ്റും ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷകള്‍ നല്കി കാത്തിരിക്കുന്നു. എന്നാല്‍ അധികൃതര്‍ അനങ്ങിയിട്ടില്ല.
ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യസ്ഥിരസമിതി ചെയര്‍പേഴ്സണെ ഫിലിപ്പ് സമീപിച്ചെങ്കിലും സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റിയംഗവും മുന്‍ എംപിയുമായ ആളെ കാണാന്‍ നിര്ദ്ദേശിക്കുകയായായിരുന്നു. തുടര്‍ന്ന് ഫിലിപ്പ് കൊല്ലം ജില്ലാ കളക്ടറുടെ അദാലത്തില്‍ പരാതി നല്കി. കളക്ടര്‍ തീരുമാനം മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കാന്‍ സെക്ഷനില്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ജില്ലാ ആശുപത്രിയില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ജയില്പുള്ളികളെ ചികിത്സിച്ചിരുന്ന കെട്ടിടമോ ജനതാവാര്ഡിനുപിറകിലുള്ള പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമോ ധന്വന്തരി സ്റ്റോറിനോട് ചേര്‍ന്നുള്ള ഉപയോഗിക്കാത്ത മുറിയോ വിട്ടുനല്‍കിയാല്‍ സ്വന്തം ചെലവില്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. തന്നെ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും ഭരണസമിതിയാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം ഭാരത് സേവക് സമാജത്തിന്റെ കേരള ഘടകവും കേരള ഫാര്‍മസി കൗണ്‍സിലും ചേര്‍ന്നുണ്ടാക്കിയ രഹസ്യധാരണയാണ് ഇത്തരം തടസവാദങ്ങള്‍ക്ക് പിന്നിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഏജന്‍സി കിട്ടിയിട്ടും ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങാത്തതിനാല്‍ പ്രതിമാസം ഒരു ജില്ലയില്‍ പത്ത് ലക്ഷം രൂപയുടെ കേന്ദ്ര സബ്സിഡി ഈ ഇനത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: