കൊല്ലം: പോലീസ് ലോക്കപ്പിലിട്ടു അഞ്ചു ദിവസം തുടര്‍ച്ചയായി മര്‍ദിച്ചെന്നു പരാതി നല്കിയ ദളിത് യുവാക്കളുടെ മൊഴിയെടുത്തു. ജില്ലാ ആശുപത്രിയിലെത്തി കൊല്ലം എസിപിയാണ് യുവാക്കളുടെ മൊഴിയെടുത്തത്.
അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ രാജീവ് (32), ഷിബു (36) എന്നിവര്‍ക്കാണ് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാക്കളെ ദിവസങ്ങളോളം ലോക്കപ്പിലിട്ട് മര്‍ദിച്ചതായാണ് ആരോപണം.
പോലീസ് തങ്ങളുടെ ജനനേന്ദ്രീയത്തില്‍ സ്പ്രിംഗ് കയറ്റുകയും മുളങ്കമ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് രാജീവും ഷിബുവും പറയുന്നു. ഭക്ഷണം പോലും നല്‍കാതെയായിരുന്നു മര്‍ദ്ദനം. കസ്റ്റഡിയിലെടുത്തതിന്റെ അടുത്ത ദിവസം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. നാല് ദിവസം അവിടെ സെല്ലിലിട്ടു. കേസുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഒടുവില്‍ ഇരുവരെയും വെറുതെ വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: