കൊച്ചി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി.സന്ധ്യ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് തെറ്റാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് പറഞ്ഞു.
സൗമ്യ വധക്കേസിൽ സുപ്രീം കോടതിയിലെ അഭിഭാഷകരെ സഹായിക്കാന്‍ ബി.സന്ധ്യയെ ദല്‍ഹിയിലേക്ക് അയച്ചത് സര്‍ക്കാരാണ്. എന്നാല്‍, സർക്കാർ അറിയാതെ കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത്. നിർണായക കേസിൽ സ്വന്തം തീരുമാനപ്രകാരം കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്നും സര്‍ക്കാരിനോ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കോ അതില്‍ പങ്കില്ലെന്നും എ.ജി. സി.പി. സുധാകര പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഇത് കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും എജി വ്യക്തമാക്കി സര്‍ക്കാരിന്റെ അറിവോടെയല്ല, സന്ധ്യയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: