തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനത്തില്‍ ചട്ടലംഘനവും അഴിമതിയും. ഇടതുനേതാവായ സുരേഷ്കുമാറിന്റെ നിയമനത്തില്‍ സമഗ്ര അനേ്വഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്.എസ്. രാജീവ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പരാതി നല്കി.
2011 മുതല്‍ ഒഴിഞ്ഞുകിടന്ന ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ തസ്തികകളില്‍ നിയമനം നടത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പാണ്.
സുരേഷ്കുമാര്‍ നേടിയ പ്രമോഷനുകള്‍ എല്ലാ നിയമവിരുദ്ധമാണെന്നു അക്കൗണ്ട് ജനറലിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ടെക്നിക്കല്‍ കമ്മറ്റി കണ്ടെത്തി. അസിസ്റ്റന്റ് പ്രൊഫസര്‍, പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ എന്നീ പ്രെമോഷനുകള്‍ നിയമവിരുദ്ധമാണെന്നന്ന് കണ്ടെത്തല്‍.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2006ന് ശേഷമുള്ള 5 വര്‍ഷത്തില്‍ 3 സ്ഥാനക്കയറ്റങ്ങളാണ് സുരേഷിന് ലഭിച്ചത്. 48 മാസത്തില്‍ പ്രൊഫസര്‍, പ്രിന്‍സിപ്പല്‍, അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനങ്ങളിലെത്തി. അനധികൃത പ്രമോഷനുകള്‍ നേടിയത് സംബന്ധിച്ചും ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ചും നിലവില്‍ വിജിലന്‍സ് അനേ്വഷണങ്ങള്‍ നേരിടുകയാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന നിയമനത്തിന്റെ അഴിമതി അനേ്വഷിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും എഫ്ഐആര്‍ ഇട്ട് കേസ് അനേ്വഷിക്കണമെന്നുമാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. രാജീവ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: