കൊച്ചി: സ്ത്രീകളെ ആക്രമിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്ത രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വീക്ഷണം റോഡിലൂടെ നടന്നുപോയ യുവതികളെ അപമാനിക്കുകയും ഇത് ചോദ്യംചെയ്ത യുവതികളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ മട്ടാഞ്ചേരി, ബംഗ്ലാവു പറമ്പില്‍ നസുറുദ്ദീന് അലി (26) ആണ് അറസ്റ്റിലായത്.
എറണാകുളം സ്വദേശിനിയായ യുവതിയുടെ ഫെയ്സ്ബുക് ഫ്രണ്ട് ആയ ശേഷം യുവതി തന്റെ ഫെയ്സ് ബുക്ക് പേജില്‍ ഇട്ട പോസ്റ്റിനെ ചോദ്യംചെയ്യുകയും തുടര്‍ന്ന് അശ്ലീല ചിത്രങ്ങളും സ്ത്രീകളെ അപമാനിക്കുന്നതരത്തിലുള്ള അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുകയും ഇത് ചോദ്യം ചെയ്ത യുവതിയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത് അന്വേഷിച്ച പോലീസ് തിരുവനന്തപുരം, പാറശ്ശാല, പുത്തന്‍വീട്ടില്‍ അമര്‍ജിത് (25) നെ അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ സമാനരീതിയിലുള്ള കേസ് കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം ഏലൂര്‍ സ്റ്റേഷന് പരിധിയിലുള്ള ഒരു സിനിമാതാരത്തിന്റെ ഫെയ്സ് ബുക്കില്‍ അദ്ദേഹത്തിന്റെ യും ഭാര്യയുടെയും ഫോട്ടോയ്ക്കൊപ്പം അശ്ലീല കമന്റ് അയച്ചതിന് ഇയാള്‍ക്കെതിരെ ഏലൂര്‍ സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ ജി, സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.അനുലാല്‍, പ്രിന്‍സിപ്പല്‍ എസ്ഐഎസ് വിജയശങ്കര്‍, അഡീഷണല്‍ എസ്.ഐ.ഡി.ദീപു, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അബ്ദുള്‍ ജലീല്‍, ജോസഫ് ഗോമറിന്, രാജീവ് ടി.ആര്, സിപിഒമാരായ സജീവന്, എം.കെ.ജോബി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: