ആലുവ: ആലുവ റെയില്‍വേ ഗുഡ്ഷെഡ് അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയില്‍ ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ മനുഷ്യാവകാശ കമ്മീഷന് തള്ളി. തുടര്‍ന്ന് പരസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നേരിട്ട് അന്വേഷിച്ച് അടുത്ത 28നകം റിപ്പോര്‍ട്ട് ഹാജരാക്കന്‍ കമ്മീഷന് ആകടിംഗ് ചെയര്മാന് പി. മോഹന്‍ദാസ് നിര്‍ദ്ദേശം നല്കി.
ഗുഡ്ഷെഡ് മാറ്റി സ്ഥാപിക്കണമെന്നും, യാത്രക്കാര്‍ക്കായി പടിഞ്ഞാറന്‍ കവാടം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് കമ്മീഷന് മുമ്പാകെ ആലുവ പൗരാവകാശ സംരക്ഷണ സമിതി, നഗരസഭ കൗണ്‍സിലര്‍ സെബി വി. ബാസ്റ്റ്യന്‍, പൊതുപ്രവര്ത്തകന് ഖാലിദ് മുണ്ടപ്പിള്ളി എന്നിവരാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്നാണ് കമ്മീഷന് ഡിഎംഒയുടെ റിപ്പോര്‍ട്ട് തേടിയത്. ഡിഎംഒക്ക് വേണ്ടി ഓഫീസിലെ ടെക്നിക്കല്‍ അസി. പി. ശ്രീനിവാസന് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി.
ഗുഡ്ഷെഡുകാരെ സഹായിക്കുന്നതാണ് റിപ്പോര്‍ട്ട് എന്ന് ഹര്‍ജി പരിഗണിക്കവെ പരാതിക്കാര്‍ കമ്മീഷന് മുമ്പാകെ ആരോപിച്ചു. പരിസരവസികളെ സന്ദര്‍ശിച്ച് അന്വേഷണ സംഘം മൊഴിയെടുത്തില്ലെന്നും പരാതിക്കാര്‍ പറഞ്ഞു. ഗുഡ് ഷെഡിനു സമീപം ആയിരക്കണക്കിനു ജനങ്ങളാണ് തിങ്ങിപാര്ക്കുന്നതെന്നും സിവില്‍ സ്റ്റേഷന്, സ്കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, കോണ്‍വെന്റുകള്‍, വ്യാപാര സ്ഥപനങ്ങള്‍ എന്നിവയും സ്ഥിതിചെയ്യുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടികാണിച്ചു. ഇതേതുടര്‍ന്നാണ് പി.സി.ബിയോട് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം നല്‍കിയത്. ആലുവയില്‍ ട്രെയിന്‍ യാത്രക്കാരുടെ യാത്രാദുരിതം അവസാനിപ്പിക്കാന്‍ പടിഞ്ഞാറന്‍ കവാടത്തിന്റെ സാധ്യതയും കമ്മീഷന് സതേണ്‍ റെയില്‍വെയോട് ആരാഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: