നെയ്യാറ്റിന്‍കര: അതിയന്നൂരില്‍ സിപിഎം സംഘര്‍ഷം. ദളിത് യുവാക്കളെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചു. അതിയന്നൂര്‍ പഞ്ചായത്തിലെ മരുതംകോട് വാര്‍ഡിലാണ് സിപിഎം അക്രമം അഴിച്ചുവിട്ടത്. ഉപതെരഞ്ഞെടുപ്പിലെ എല്‍ഡി
എഫ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിന്റെ മറവിലാണ് അക്രമണം അഴിച്ചുവിട്ടത്. മരുതംകോട് വാര്‍ഡില്‍ സിപിഎമ്മിനെതിരായി പ്രവര്‍ത്തിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കിയാണ് ബിജെപിയിലെ ദളിത് പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് മര്‍ദ്ദിച്ചത്.
മരുതംകോട് സ്വദേശികളായ സജി, വിനീത്, റെജി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരപരിക്കേറ്റ മരുതംകോട് പ്ലാവറത്തല വീട്ടില്‍ സജിയെ വെണ്‍പകല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ഗുണ്ടകളായ മരുതംകോട് സ്വദേശി സനല്‍രാജ്(42), ശബരിമുട്ടം ഷാജി(48), ഓലത്താന്നി സജി(36) എന്നിവരുടെ നേതൃത്വത്തിലാണ് മരുതംകോട് ആക്രമണം അഴിച്ചുവിട്ടത്. സ്ഥലത്ത് സിപിഎം അക്രമണത്തെ തുടര്‍ന്ന് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഭരണത്തിന്റെ സ്വാധീനം വച്ചുകൊണ്ട് അതിയന്നൂരിനെ കണ്ണൂരാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിവരുന്നതെന്നും അക്രമം അഴിച്ചുവിടുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാനസമിതി അംഗം അതിയന്നൂര്‍ ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: