തലശ്ശേരി: സംഘപരിവാര്‍ സംഘടനകളുടെ പ്രമുഖ നേതാവും ബിജെപി സംസ്ഥാന കൗണ്‍സിലറുമായ കോമത്ത് പാറയിലെ കെ.വി.ശ്രീധരന്(81) അന്തരിച്ചു. എരഞ്ഞോളി കോയമ്പത്തൂര്‍ സോമില്ലിന് സമീപമുള്ള കാമകം വീട്ടിലായിരുന്നു അന്ത്യം. തലശ്ശേരി മേഖലയില്‍ സംഘപരിവാര്‍ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായ ശ്രീധരന് തലശ്ശേരി കലാപകാലത്ത് അക്രമികള്‍ക്കെതിരെ സുധീരം ചെറുത്തുനില്ക്കുകയും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്ത വ്യക്തിയാണ്. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തകര്‍ക്കൊപ്പം താങ്ങും തണലുമായി നിന്ന ശ്രീധരന് തലശ്ശേരി മേഖലയിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ദേയനായ വ്യക്തികളിലൊരാളാണ്. ജനസംഘം തലശ്ശേരി മണ്ഡലം പ്രസിഡണ്ട്, ബിജെപി മണ്ഡലം ഭാരവാഹി, ജില്ലാ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967 ല്‍ കോഴിക്കോട് നടന്ന ജനസംഘം ദേശീയസമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തികളിലൊരാളായ ശ്രീധരന് അടിയന്തരാവസ്ഥ കാലത്ത് ഒളിവ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. തലശ്ശേരിയില്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ കെ.വി.സുരേന്ദ്രന് ഇദ്ദേഹത്തിന്റെ സഹോദരനാണ്.
ഭാര്യ: കമല. മക്കള്‍: ഏകനാഥ് ശ്രീധര്‍(ഗള്‍ഫ്), ദിനനാഥ് ശ്രീധര്‍(ഗുജറാത്ത്). മരുമക്കള്‍: രേഷ്മ(ഗള്‍ഫ്), സോജ(ഗുജറാത്ത്). സഹോദരങ്ങള്‍: ശകുന്തള, പ്രസന്ന, പരേതരായ വിജയന്, പത്മാവതി, സുകുമാരന്‍, സുരേന്ദ്രന്, രവീന്ദ്രന്, രഘുനാഥ്, രജീന്ദ്രന്‍, സുലോചന, വല്‍സല. സംസ്കാരം ഇന്ന് രാവിലെ 11.30 ന് കണ്ടിക്കല്‍ ശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: